p jayarajan against mt ramesh

p-jayarajan

കണ്ണൂര്‍: നടിയെ ആക്രമിച്ച കേസിലെ പ്രതി തന്റെ അയല്‍വാസിയാണെന്നും പ്രതിക്ക് സിപിഐ എം ബന്ധമുണ്ടെന്നുമുള്ള ബിജെപി നേതാവ് എം ടി രമേശിന്റെ പ്രസ്താവന തീര്‍ത്തും അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകരോട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഇത്തരമൊരു വിഡ്ഢിത്തം രമേശ് പുലമ്പുമായിരുന്നില്ല. താന്‍ ദീര്‍ഘകാലമായി പാട്യം പഞ്ചായത്തിലെ കോട്ടയോടിയിലാണ് താമസം. നടിയെ ആക്രമിച്ച കേസിലെ പ്രതി കതിരൂര്‍ പഞ്ചായത്തിലെ ചുങ്ങാപ്പൊയില്‍ സ്വദേശിയാണെന്നാണ് മനസ്സിലാക്കുന്നത്. ചുങ്ങാപ്പൊയിലും പാട്യം കോട്ടയാടിയും തമ്മില്‍ എത്ര കിലോമീറ്റര്‍ അകലമുണ്ടെന്ന് ജനങ്ങള്‍ക്കറിയാം. പിന്നെ എങ്ങിനെയാണ് അദ്ദേഹം തന്റെ അയല്‍വാസിയാവുന്നത് എന്ന് ബിജെപി നേതാവ് വിശദീകരിക്കണമെന്നും പി ജയരാജന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആവശ്യപെട്ടു.

ബിജെപി യുടെ അഖിലേന്ത്യാ നേതാവ് കൃഷ്ണദാസിന്റെ സുഹൃത്തും അടുത്ത അനുയായിയുമായ ബി.ജെ.പി യുടെ തലശ്ശേരി മണ്ഡലം പ്രസിഡന്റ് സുമേഷ് ഏത് കേസില്‍ പ്രതിയായാണ് മാസങ്ങളായി ഒളിവില്‍ കഴിയുന്നതെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ ബി.ജെ.പി നേതാവിനെ താന്‍ വെല്ലുവിളിക്കുകയാണ്.

ബ്‌ളേഡ്/ ക്വൊട്ടേഷന്‍ മാഫിയാ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുന്നത് സംഘപരിവാര നേതാക്കളാണെന്നു നിരവധി സംഭവങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ പുറത്തു വരുന്നത് തടയാനാണ് ബിജെപി നേതാവിന്റെ ഇത്തരം നുണപ്രചാരണങ്ങളെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പേജിന്റെ പൂര്‍ണ്ണരൂപം

ബി.ജെ.പി നേതാവ് എം.ടി രമേശ് കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകരോട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഇത്തരമൊരു വിഡ്ഢിത്തം പുലമ്പുമായിരുന്നില്ല. ഞാന്‍ ദീര്‍ഘകാലമായി പാട്യം പഞ്ചായത്തിലെ കോട്ടയോടിയിലാണ് താമസം.

നടിയെ ആക്രമിച്ച കേസിലെ പ്രതി കതിരൂര്‍ പഞ്ചായത്തിലെ ചുണ്ടങ്ങാപ്പൊയില്‍ സ്വദേശിയാണെന്നാണ് മനസ്സിലാക്കുന്നത്. ചുണ്ടങ്ങാപ്പൊയിലും പാട്യം കോട്ടയാടിയും തമ്മില്‍ എത്ര കിലോമീറ്റര്‍ അകലമുണ്ടെന്നു ജനങ്ങള്‍ക്കറിയാം. പിന്നെ എങ്ങിനെയാണ് അദ്ധേഹം എന്റെ അയല്‍വാസിയാവുന്നത് എന്ന് ബി.ജെ.പി നേതാവ് വിശദീകരിക്കണം.

ബി.ജെ.പി യുടെ അഖിലേന്ത്യാ നേതാവ് കൃഷ്ണദാസിന്റെ സുഹൃത്തും അടുത്ത അനുയായിയുമായ ബി.ജെ.പി യുടെ തലശ്ശേരി മണ്ഡലം പ്രസിഡന്റ് സുമേഷ് ഏത് കേസില്‍ പ്രതിയായാണ് മാസങ്ങളായി ഒളിവില്‍ കഴിയുന്നതെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ ബി.ജെ.പി നേതാവിനെ വെല്ലുവിളിക്കുന്നു. ബ്ലേഡ്/ കൊട്ടേഷന്‍ മാഫിയാ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുന്നത് സംഘപരിവാര നേതാക്കളാണെന്നു നിരവധി സംഭവങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ പുറത്തു വരുന്നത് തടയാനാണ് ബി.ജെ.പി നേതാവിന്റെ ഇത്തരം നുണപ്രചാരണങ്ങള്‍.

Top