പരിശുദ്ധന്മാരെ അക്രമിച്ചാല്‍ ദൈവകോപം ഉറപ്പാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ

തിരുവന്തപുരം : ഫ്രാങ്കോ മുളയക്കലിനെതിരായ പീഡനക്കേസില്‍ മുഖ്യസാക്ഷിയായിരുന്ന വൈദികന്റെ മരണത്തില്‍ പ്രതികരിച്ച് പി.സി. ജോര്‍ജ് എം.എല്‍.എ. അടച്ചിട്ട മുറിയില്‍ രണ്ട് ദിവസം വേദനയനുഭവിച്ചാണ് ഫാ. കുര്യക്കോസ് കാട്ടുതറ മരിച്ചതെന്ന് പറയയുന്നു. പണ്ട് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഒരു വക്കീലുണ്ടായിരുന്നു. അയാളിപ്പോള്‍ എവിടെയാണ്. അതേ പോലൊരു മരണമാണിതെന്നും പരിശുദ്ധന്മാരെ അക്രമിച്ചാല്‍ ദൈവകോപം ഉറപ്പാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ഫാദര്‍ കുര്യാക്കോസ് കാട്ടുതറ മൊഴി നല്‍കിയിരുന്നു. അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കടുത്ത മാനസികസമ്മര്‍ദ്ദിലായിരുന്നു വൈദികനെന്ന് ബന്ധുക്കളും മറ്റ് വൈദികരും വ്യക്തമാക്കിയിരുന്നു.മരണം കൊലപാതകമാണെന്ന് ആരോപിച്ചു സഹോദരന്‍ ജോസ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Top