ബംഗാള്‍ ലക്ഷ്യം വെച്ച് ഒവൈസിയുടെ പാര്‍ട്ടി

ന്യൂഡല്‍ഹി: ബിഹാറിലെ മുന്നേറ്റത്തിനു ശേഷം ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി അസദുദ്ദീന്‍ ഒവൈസി നേതൃത്വം നല്‍കുന്ന എ.ഐ.എം.ഐ.എം. പാര്‍ട്ടി. എന്നാല്‍ ബംഗാളില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ ലഭിക്കുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഇത് തിരിച്ചടിയാകും.

2011ല്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്തി അധികാരം നേടിയ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനാണ് ഇതുവരെ ന്യൂനപക്ഷങ്ങളുടെ പിന്തുണ ലഭിച്ചിരുന്നത്. സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകളുടെ ഏക ഗുണഭോക്താക്കളും പാര്‍ട്ടിയായിരുന്നു.

എന്നാല്‍ ഒവൈസിയുടെ സാന്നിദ്ധ്യം ദോഷകരമായി ബാധിക്കില്ലെന്നാണ് തൃണമൂല്‍ പ്രതീക്ഷിക്കുന്നത്. മുസ്ലീങ്ങളില്‍ ഒവൈസിയുടെ സ്വാധീനം ഹിന്ദി, ഉറുദു സംസാരിക്കുന്ന വിഭാഗങ്ങളില്‍ മാത്രമാണെന്നും ഇത് സംസ്ഥാനത്തെ മുസ്ലീം വോട്ടര്‍മാരില്‍ വെറും ആറ് ശതമാനം മാത്രമാണെന്നുമാണ് തൃണമൂല്‍ കണക്കാക്കുന്നത്.

പശ്ചിമ ബംഗാളിലെ വോട്ടര്‍മാരില്‍ 30 ശതമാനം മുസ്ലീങ്ങളാണ്. 294 നിയമസഭാ സീറ്റുകളില്‍ 100-110 സീറ്റുകളിലെങ്കിലും ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായകമായേക്കും.

Top