ലോകത്താകെ കൊവിഡ് രോഗികള്‍ 42,50000 കടന്നു; മരണം മൂന്ന് ലക്ഷത്തിനടുത്ത്

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4,254,800 ആയി വര്‍ധിച്ചു. ആകെ മരണം 287,293 ആയി. ഏറ്റവും കൂടുതല്‍ മരണം നടന്നത് അമേരിക്കയിലാണ്. അമേരിക്കയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം പതിമൂന്ന് ലക്ഷത്തി എണ്‍പതിനായിരം കവിഞ്ഞു. അതേസമയം, രാജ്യമൊട്ടാകെ സ്ഥിതി മെച്ചപ്പെടുന്നതിന്റെ തെളിവുകള്‍ കണ്ട് തുടങ്ങിയെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. എണ്‍പത്തിയൊന്നായിരത്തിലേറെ പേരാണ് അമേരിക്കയില്‍ മരിച്ചത്.

ബ്രിട്ടനില്‍ മരണം മുപ്പത്തിരണ്ടായിരത്തി അറുപത്തിയഞ്ചായി. ആറാഴ്ചക്കുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ബ്രിട്ടനില്‍ നിന്ന് വീണ്ടും പ്രതീക്ഷയുടെ കണക്കുകളാണ് വരുന്നത്. ആറാഴ്ചക്കുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തി. ലോക്ക് ഡൗണ്‍ ഇളവുകളിലെ കൂടുതല്‍ നിബന്ധനകളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

ഇറ്റലിയില്‍ മുപ്പതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിയൊന്‍പത് പേരും സ്‌പെയിനില്‍ ഇരുപത്തിയാറായിരത്തി എഴുന്നൂറ്റി നാല്‍പ്പത്തിനാല് പേരും മരിച്ചു. റഷ്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. രോഗികളുടെ എണ്ണം രണ്ടുലക്ഷത്തി ഇരുപതിനായിരം കടന്നു. മരണം രണ്ടായിരം പിന്നിട്ടു.

Top