ബൈക്കപകടം; പൂനെയില്‍ അഞ്ചുവര്‍ഷത്തിനിടെ മരിച്ച 1000 പേരില്‍ ഹെല്‍മെറ്റ് ധരിച്ചത് മൂന്ന് പേര്‍ മാത്രം

helmet

പൂനെ: പൂനെയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ബൈക്കപകടങ്ങളില്‍ മരിച്ച യാത്രക്കാരില്‍ മൂന്നു പേര്‍ മാത്രമാണ് ഹെല്‍മെറ്റ് ധരിച്ചിരുന്നത് എന്ന് റിപ്പോര്‍ട്ട്. പൂനെയിലെ ട്രാഫിക് പൊലീസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പൂനെ സിറ്റി, പിംപ്രി-ചിഞ്ച്വാദ് എന്നിവിടങ്ങളിലെ കണക്ക് മാത്രമാണ് ഇത്.

ഭൂരിഭാഗം പേരും തലക്ക് പരിക്കേറ്റാണ് മരിച്ചിട്ടുള്ളത്. ജീവിച്ചിരിക്കുന്ന പലരും കിടപ്പിലായ അവസ്ഥയിലുമാണ് എന്ന് ഡപ്യൂട്ടി കമ്മീഷണര്‍ തേജസ്വി സത്പുട് പറഞ്ഞു.

ഇരുചക്ര വാഹനാപകടത്തെ തുടര്‍ന്ന് 2018ല്‍ 182പേരാണ് മരിച്ചത്. അതില്‍ ആകെ ഒരാള്‍ മാത്രമാണ് ഹെല്‍മെറ്റ് ധരിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ 212 പേര്‍ പിംപ്രി-ചിഞ്ച്വാദിലെ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ മരിച്ചിട്ടുണ്ട്. ഇവരില്‍ ആരും തന്നെ പെല്‍മെറ്റ് ധരിച്ചിരുന്നില്ല. ആകെ 417 പേര്‍ക്കാണ് 2017ല്‍ ഗുരുതരമായി പരിക്കേറ്റത്. 2016ല്‍ 185 പേര്‍ മരിക്കുകയും 369 പേര്‍ക്ക് പരിക്കേല്‍ക്കുകയൂം ചെയ്തു. ഇവരില്‍ ആരും തന്നെ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. 2015ല്‍ 240 പേര്‍ മരിക്കുകയും 401പേര്‍ക്ക് അതി ദാരുണമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ മാത്രമാണ് ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടായത്.

Top