Osama bin Laden is alive, staying under CIA’s protection: Snowden

മോസ്‌കോ: അമേരിക്ക വധിച്ചെന്ന് അവകാശപ്പെടുന്ന അല്‍ഖ്വെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. മുന്‍ സിഐഎ ജീവനക്കാരനും വിക്കിലീക്‌സ് സ്ഥാപകനുമായ എഡ്‌വേര്‍ഡ് സ്‌നോഡനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2011ലാണ് പാകിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെ ലാദനെ അമേരിക്ക വധിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. മൃതദേഹം പിന്നീട് കടലില്‍ ഒഴുക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളയുന്ന വെളിപ്പെടുത്തലാണ് മോസ്‌കോ ട്രിബ്യൂണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്‌നോഡന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ലാദന്‍ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്ന സിഐഎ രേഖകള്‍ തന്റെ കൈവശമുണ്ടെന്നാണ് സ്‌നോഡന്റെ അവകാശവാദം. ലാദന് ഇപ്പോഴും സിഐഎ പണം നല്‍കുന്നതിന്റെ രേഖകളാണ് തന്റെ കൈവശമുള്ളത്. പ്രതിമാസം ഒരുലക്ഷം ഡോളര്‍ വിവിധ സംഘടനകള്‍ വഴി സിഐഎ ലാദന് കൈമാറുന്നുണ്ടെന്നാണ് സ്‌നോഡന്‍ പറയുന്നത്.

ലാദന്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ 2013ല്‍ പാകിസ്ഥാനിലെ വീട്ടില്‍ അഞ്ചു ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പം ലാദന്‍ ഉണ്ടായിരുന്നുവെന്ന കാര്യം തനിക്ക് അറിയാമെന്ന് സ്‌നോഡന്‍ ഉറപ്പിച്ചു പറയുന്നു.

വിക്കിലീക്‌സ് രേഖകളിലൂടെ അമേരിക്കയുടെ നിരവധി നിര്‍ണായക രഹസ്യങ്ങള്‍ പുറത്തുവിട്ട സ്‌നോഡന്‍ ഇപ്പോള്‍ റഷ്യയില്‍ അഭയാര്‍ത്ഥിയായി കഴിയുകയാണ്. രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് സ്‌നോഡനെതിരെ ചാരവൃത്തി വകുപ്പ് പ്രകാരം അമേരിക്ക കേസെടുത്തിട്ടുണ്ട്.

Top