കണ്ടനാട് സെന്‍റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം വൈദികനെ യാക്കോബായ വിഭാഗം മര്‍ദ്ദിച്ചതില്‍ പ്രതിഷേധം

കണ്ടനാട്: എറണാകുളം കണ്ടനാട് സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികനെ യാക്കോബായ വിഭാഗം മര്‍ദ്ദിച്ചതില്‍ വ്യാപക പ്രതിഷേധം.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ ദിനം ആചരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക ബാവ ആഹ്വാനം ചെയ്തു.

സുപ്രീംകോടതി വിധി മറികടന്ന് യാക്കോബായ വിഭാഗത്തിന് പള്ളിയില്‍ കയറാന്‍ അധികാരികള്‍ മൗനാനുവാദം നല്‍കിയെന്ന് ഓര്‍ത്തഡോക്‌സ് സഭ ആരോപിച്ചു. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിയ യാക്കോബായ വിഭാഗത്തെ കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് വിഭാഗം തടഞ്ഞിരുന്നു.

തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് വൈദികനായ ഐസക് മറ്റമ്മലിന് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് സബ് കളക്ടര്‍ എത്തി പള്ളി പൂട്ടിയിരുന്നു.

Top