‘സുധാകരനെ പ്രതിയാക്കിയതില്‍ ഗൂഢാലോചന’;നിയപരമായി നേരിടുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുധാകരനെ പ്രതിയാക്കിയതില്‍ ഗൂഢാലോചന. നിയപരമായി നേരിടുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും എതിരെ കോതമംഗലത്ത് പോലീസ് സ്വീകരിച്ച നടപടി കിരാതം എന്നും വി ഡി സതീശന്‍ പറഞ്ഞു.

ജനകീയ വിഷയത്തിലാണ് അവര്‍ ഇടപെട്ടത് .സര്‍ക്കാര്‍ നിഷ്‌ക്രിയമായിരുന്നു.ഇന്നലെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പൊലീസാണ്.അവരാണ് മൃതശരീരം റോഡില്‍ വലിച്ചിഴച്ചു കൊണ്ടുപോയത്.ഡിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത രീതി ശരിയായില്ല.ഷിയാസിനെ ഒന്നരമണിക്കൂറോളം പൊലീസ് ജീപ്പില്‍ കറക്കി.

പൊലീസിനെ വെച്ച് പേടിപ്പിച്ച സമരം ഒതുക്കി കളയാം എന്ന് കരുതണ്ട. പൊലീസിന് എന്തും ചെയ്യാനുള്ള അധികാരം നല്‍കിയിരിക്കുകയാണ്. രാജാവിനെക്കാളും വലിയ രാജഭക്തിയാണ് പൊലീസ് കാണിക്കുന്നത്. മാത്യൂ കുഴല്‍നാടനോടുള്ള വിരോധം തീര്‍ക്കാന്‍ കിട്ടുന്ന ഒരു അവസരവും പിണറായി വിജയന്‍ കളയുന്നില്ല.

കോതമംഗലത്ത് വൈകാരികമായ പ്രതിഷേധമാണ് നടന്നത്. കളക്ടര്‍ ചര്‍ച്ചയ്ക്ക് വരുന്നത് മന്ത്രി പി രാജീവ് വിലക്കി. പ്രശ്‌നം വഷളാക്കാനാണ് മന്ത്രി ശ്രമിച്ചത്. കള്ള കേസുകള്‍ നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.പ്രതിഷേധം നടത്തിയില്ലായിരുന്നുവെങ്കില്‍ മന്ത്രിയോ, ഉദ്യോഗസ്ഥരോ വരുമായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു.

Top