6 ജീവനക്കാര്‍ക്ക് കോവിഡ്; ഗ്രേറ്റര്‍ നോയിഡയിലെ ഓപ്പോ കമ്പനി പൂട്ടി

ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡയിലുള്ള ഓപ്പോ മൊബൈല്‍ ഫോണ്‍ കമ്പനി അടച്ച്പൂട്ടി.

സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന 6 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ഇവിടെ ജോലി ചെയ്യുന്ന 3000ത്തിലധികം ജീവനക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതായി ഓപ്പോ ഇന്ത്യ അറിയിച്ചു.

ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഗ്രേറ്റര്‍ നോയിഡയിലുള്ള ഓപ്പോ മെബൈല്‍ നിര്‍മാണ യൂണിറ്റ് പൂട്ടുന്നതായും കമ്പനി അധികൃതര്‍ അറിയിച്ചു. എല്ലാ ജീവനക്കാരുടെയും കോവിഡ് പരിശോധനാഫലം ലഭിച്ചിട്ടില്ല. പരിശോധനാ ഫലം ലഭിച്ച ശേഷം കോവിഡ് നെഗറ്റീവായ ജീവനക്കാരെ ഉള്‍പ്പെടുത്തി കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം.

അതേസമയം, 30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി കമ്പനികള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം വെള്ളിയാഴ്ചയാണ് ഗ്രേറ്റര്‍ നോയിഡയിലെ ഈ ഓപ്പോ യൂണിറ്റ് പ്രവര്‍ത്തനം പുനഃരാരംഭിച്ചത്.

Top