‘ബൊഹീമിയന്‍ റാപ്‌സൊഡി’യെ പിന്നിലാക്കി ‘ഓപ്പണ്‍ഹൈമര്‍’

ബൊഹീമിയന്‍ റാപ്‌സൊഡി’യെ പിന്നിലാക്കിയാണ് ‘ഓപ്പണ്‍ഹൈമര്‍’ഒന്നാമതെത്തിയത്. ആറ്റം ബോംബിന്റ പിതാവായ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ജെ ഓപ്പണ്‍ഹൈമറുടെ ജീവിതം പശ്ചാത്തലമാക്കിയ നോളന്‍ സിനിമ ഓസ്‌കര്‍ ചിത്രം ‘ബൊഹീമിയന്‍ റാപ്‌സൊഡി’യുടെ റെക്കോഡാണ് തിരുത്തിക്കുറിച്ചത്. 912 മില്യണ്‍ ഡോളറാണ്(7595 കോടി) ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ലോക ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബയോപിക് ചിത്രമെന്ന നേട്ടമാണ് ഓപ്പണ്‍ഹൈമര്‍ സ്വന്തമാക്കിയത്.

2023 ജൂലൈ 19നാണ് ആഗോളതലത്തില്‍ ഓപ്പണ്‍ഹൈമര്‍ റിലീസിനെത്തിയത്. ജൂലൈ 21നായിരുന്നു ഇന്ത്യയിലെ റിലീസ്. ബൊഹീമിയന്‍ റാപ്‌സൊഡി 2018 ഒക്ടോബറില്‍ പുറത്തിറങ്ങിയതിന് ശേഷം 910 മില്യണ്‍ ഡോളറാണ് കളക്ഷന്‍ നേടിയത്. ബ്രിട്ടീഷ് ഗായകന്‍ ഫ്രെഡി മെര്‍ക്കുറിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

കിലിയന്‍ മര്‍ഫിയാണ് ഓപ്പണ്‍ഹൈമറുടെ വേഷത്തില്‍ എത്തിയാണ്. എമിലി ബ്ലണ്ട്, മാറ്റ് ഡാമണ്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ഫ്‌ലോറന്‍സ് പഗ് തുടങ്ങി വമ്പന്‍ താരനിരയും സിനിമയുടെ ഭാഗമായി. ഐമാക്‌സ് ക്യാമറയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകത ഓപ്പണ്‍ഹൈമറിനുണ്ട്. നൂക്ലിയര്‍ സ്‌ഫോടന പരീക്ഷണം സിനിമയ്ക്കു വേണ്ടി പുനഃസൃഷ്ടിച്ചത് കൊണ്ടുതന്നെ നോളന്‍ സിനിമകളില്‍ ഏറ്റവും ചെലവുവന്നതും ഓപ്പണ്‍ഹൈമറിനാണ്.

Top