ഹാദിയയെ കാണാന്‍ അച്ഛനെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് കോളേജ് ഡീന്‍

Hadiya's father Asokan

സേലം: ഹാദിയയെ സന്ദര്‍ശിക്കാനുള്ള അനുമതി അച്ഛന്‍ അശോകന് മാത്രമായിരിക്കുമെന്ന് സേലം ഹോമിയോ കോളജ് പ്രിന്‍സിപ്പല്‍ ജി കണ്ണന്‍.

അഖിലയെ കോളേജില്‍ ചേര്‍ത്തത് അച്ഛന്‍ അശോകനാണ്. മറ്റുള്ളവരുടെ സന്ദര്‍ശനാനുമതി കോടതി വിധി പഠിച്ചതിന് ശേഷം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രേഖകളില്‍ ഹാദിയ ഇപ്പോഴും അഖിലയാണ്. ഹാദിയ എത്തിയതിന് ശേഷം മാത്രമേ കോഴ്‌സ് തുടങ്ങുന്നതിനുള്ള നടപടി ആരംഭിക്കുകയുള്ളെന്നും പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.

ഇതിനിടെ ഹാദിയയെ സേലത്ത് പോയി കാണുമെന്ന് ഭര്‍ത്താവ് ഷെഫീന്‍ ജഹാന്‍ അറിയിച്ചിരുന്നു.

ഹാദിയ കോളേജില്‍ പ്രവേശനം നേടിയ ശേഷമായിരിക്കും കാണുക. ഹാദിയ തന്നെ കാണരുതെന്ന് സുപ്രീം കോടതി ഉത്തരവില്‍ എവിടെയും പറയുന്നില്ലെന്നും ഷെഫീന്‍ ജഹാന്‍ പറഞ്ഞിരുന്നു.

തനിക്ക് ഐഎസ് ബന്ധമുണ്ടെന്ന എന്‍ഐഎ വാദം അടിസ്ഥാനരഹിതമാണ്. ഹാദിയയും താനും ഒന്നാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഷെഫീന്‍ ജഹാന്‍ വ്യക്തമാക്കി.

അതേസമയം ഷെഫീനെ സേലത്ത് വെച്ച് കാണാമല്ലോയെന്നും പഠനം തുടരാന്‍ അനുവദിച്ച കോടതി നടപടിയില്‍ സന്തോഷമുണ്ടെന്നും ഹാദിയ പറഞ്ഞു.

ഡല്‍ഹിയില്‍നിന്നും സേലത്തെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് ഹാദിയ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

Top