കേരളത്തിൽ മാത്രം ചികിത്സയിലുള്ളത് 39.7% കോവിഡ് രോഗികളെന്ന് റിപ്പോർട്ട്‌

തിരുവനന്തപുരം : രാജ്യത്തു നിലവിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരിൽ 64.71 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് റിപ്പോർട്ട്‌. കേരളത്തിൽ മാത്രം 39.7% പേർ. പരിശോധനാ നിരക്കിലെ കുറവും കൃത്യമായ ഫലം ലഭിക്കാത്ത ആന്റിജൻ പരിശോധനയിൽ കേന്ദ്രീകരിക്കുന്നതും സാമൂഹിക അകലം ഉൾപ്പെടെ കാര്യങ്ങളിലെ അലംഭാവവുമാണു കേരളത്തിന്റെ വീഴ്ചകളെന്നാണു കേന്ദ്ര വിലയിരുത്തൽ.

നിലവിലെ അവസ്ഥയിൽ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വ്യാപനം കുറയ്ക്കാൻ കേരളം ആദ്യഘട്ടത്തിൽ ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കിലും ഇളവുകൾ നിയന്ത്രണം വിട്ടെന്നാണ് ആക്ഷേപം. രാജ്യത്താകെ പരിശോധന–സ്ഥിരീകരണ നിരക്ക് (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) 1.78 ശതമാനത്തിൽ നിൽക്കുമ്പോൾ കേരളത്തിൽ 10 ശതമാനത്തിൽ താഴെ എത്തുന്നില്ല. പരിശോധനയിൽ കേരളം 10–ാം സ്ഥാനത്താണ്. സംസ്ഥാനത്തു 75% ആന്റിജനും 25% ആർടിപിസിആർ പരിശോധനയുമാണു നടക്കുന്നത്. ആന്റിജൻ പരിശോധനാ ഫലം കൃത്യമല്ലെന്നതാണു പ്രധാന വെല്ലുവിളി.

Top