കേരളം പോളിംഗ് ബൂത്തിലേക്കെത്താൻ ഇനി ഇനി 41 ദിവസം മാത്രം, ആവേശം ചോരാതെ മുന്നണികൾ

പ്രിൽ 26 ന് കേരളം പോളിംഗ് ബൂത്തിലേക്ക്. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പ്രചാരണത്തിലെ ആവേശവും കൂടി.  20 സീറ്റും പിടിക്കുമെന്നാണ് യുഡിഎഫ് പ്രഖ്യാപനം. ഭരണാനുകൂല വികാരത്തിൽ വലിയ നേട്ടമുണ്ടാക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. മോദി ഗ്യാരണ്ടിയുടെ കരുത്ത് തെളിയിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.

കത്തും ചൂടിൽ വോട്ടെടുപ്പ് മെയ്യിലേക്ക് കടക്കുമോ എന്നായിരുന്നു രാഷ്ട്രീയപ്പാർട്ടികളുടെ ആശങ്ക.  ഒടുവിൽ കണക്ക് കൂട്ടിയപോലെ വിഷുവും റംസാനും കടന്ന് ഏപ്രിൽ 26 ന് പോളിംഗ്. 2019 ൽ വോട്ടെടുപ്പ് ഏപ്രിൽ 23ന്. അപ്പോഴും ഇനിയും 41 ദിവസം ബാക്കി. പ്രഖ്യാപനം വരും മുമ്പെ സംസ്ഥാനത്ത് രാഷ്ട്രീയച്ചൂട് കുതിച്ചുയർന്നിരുന്നു. ഇനിയങ്ങോട്ട് പോരിൻറെ പരകോടി . ബിജെപി വിരുദ്ധവോട്ടും രാഹുൽ ഗാന്ധി ഫാക്ടറും വഴി യുഡിഎഫ് പ്രതീക്ഷിക്കുന്നത് ക്ലീൻ സ്വീപ്. കഴിഞ്ഞ തവണ പോയ ആലപ്പുഴ കൂടിപിടിക്കുമെന്നാണ് പ്രഖ്യാപനം.

സിഎഎ കച്ചിത്തുരുമ്പാക്കി ന്യൂനപക്ഷവോട്ട് ലക്ഷ്യമിട്ടാണ് ഇടത് പ്രചാരണം മുഴുവനും. രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് മോദി വിരുദ്ധ വോട്ട് പോക്കറ്റിലാക്കാനാണ് സിപിഎം ശ്രമം. കഴിഞ്ഞ തവണത്തെ നാണക്കേട് മാറ്റി വൻ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല എൽഡിഎഫ്.

Top