ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു

ദില്ലി: ദില്ലിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. എൽ എൻ ജി പി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ദില്ലിയിലെ അഞ്ചാമത്തെ കേസാണിത്.

അതേസമയം ആരോഗ്യമുള്ള മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ മങ്കിപോക്സുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളിലുമാണ് കൂടുതലായി കാണപ്പെടുന്നതെന്ന് പഠനം. ദ് ലാൻസെറ്റ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ബാക്ടീരിയൽ സൂപ്പർഇൻഫെക്ഷൻ, സെപ്സിസ്, കെരാറ്റിറ്റിസ്, ശ്വാസനാളത്തിലെ കുരു, ന്യുമോണിയ എന്നിവ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ സങ്കീർണതകൾ ഉള്ളവരിലും മങ്കിപോക്സ് സങ്കീർണതകൾ കൂടുതലാകാമെന്നും ​ഗവേഷകർ പറയുന്നു.

ഇതിന് മുമ്പ് മങ്കിപോക്സ് പൊട്ടിപ്പുറപ്പെട്ടപ്പോൾ കുട്ടികളിൽ മരണനിരക്കും ആശുപത്രിവാസ നിരക്കും വർധിച്ചിട്ടുണ്ടെന്ന് പഠനത്തിൽ പറയുന്നു. ‘ കുട്ടികളിൽ സാധാരണമല്ലെങ്കിലും ഈ ഭയാനകമായ രോഗത്തിൽ നിന്ന് അവർ പ്രതിരോധിക്കുന്നില്ല. പകർച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിൽ, മുതിർന്നവരുമായി അടുത്തിടപഴകുന്നവരിൽ നിന്ന് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നിരുന്നാലും, രോഗബാധിതനായ കുട്ടി സ്‌കൂളിൽ പോകുന്നത് തുടരുകയും എന്നാൽ ഇതുവരെ രോഗനിർണയം നടത്തുകയും ഒറ്റപ്പെടാതിരിക്കുകയും ചെയ്‌താൽ രോ​ഗം സഹപാഠികൾക്കും സുഹൃത്തുക്കൾക്കും പകരുന്നതിനുമുള്ള സാധ്യത കൂട്ടുന്നു. നിലവിൽ മങ്കിപോക്സിന്റെ ലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ട്…..’ – ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും എച്ച്ഒഡി പീഡിയാട്രിക്സും ഡോ. ​​കൃഷൻ ചുഗ് പറഞ്ഞു.

Top