അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് ഒരു ലക്ഷം കോടിയുടെ ബാങ്ക് തട്ടിപ്പ്: ആര്‍.ബി.ഐ

bank frauds

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ ബാങ്കുകളിലായി ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ നടന്നെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് രാജ്യത്തെ ബാങ്ക് തട്ടിപ്പുകളെ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആര്‍ബിഐ പുറത്തുവിട്ടത്.

2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ നടന്ന 23,000ത്തിലധികം തട്ടിപ്പുകേസുകളുടെ കണക്കാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. ഓരോ കേസിലും ബാങ്കുകളുടെ നഷ്ടം ഒരു ലക്ഷം രൂപയോ അതിനു മേലെയോ ആണ്. അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടായ നഷ്ടം 1,00,718 കോടി രൂപയാണ്.

2013-14 സാമ്പത്തിക വര്‍ഷത്തില്‍ 4,036 കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ആകെ നഷ്ടം 10,170 കോടി. 2014-15ല്‍ കേസുകളുടെ എണ്ണം 4,639 ആയി. 2015-20ല്‍ ഇത് 4,693 ആയി വര്‍ധിച്ചു. 2016-17ല്‍ കേസുകളുടെ എണ്ണം 5,076 ആയി. 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് 1 വരെയുള്ള കാലത്ത് നടന്നിട്ടുള്ള തട്ടിപ്പുകളുടെ എണ്ണം 5,152 ആണ്.

ബാങ്ക് തട്ടിപ്പു കേസുകള്‍ പരിശോധിച്ച് വരികയാണെന്നും ഉചിതമായ നടപടിയുണ്ടാകുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

Top