ഓണത്തിന് വിദേശത്തേയ്ക്ക് കയറ്റി അയച്ചത് ടണ്‍കണക്കിന് പച്ചക്കറികള്‍

കൊച്ചി: മലയാളികള്‍ക്ക് സദ്യയില്ലാത്തൊരു ഓണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റില്ല.കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്കും അങ്ങനെ തന്നെയാണ്. ഒരു പക്ഷെ നാട്ടിലുള്ളവരെക്കാള്‍ വിപുലമായി ഓണം ആഘോഷിക്കുന്നത് ഗള്‍ഫ് മലയാളികളാണ്.ഗള്‍ഫിലെ മലയാളികള്‍ക്ക് ഓണസദ്യ ഉണ്ടാക്കാന്‍ വേണ്ടി നെടുമ്പാശ്ശേരിയില്‍ നിന്ന് ഗള്‍ഫിലേക്ക് പറന്നത് ടണ്‍കണക്കിന് പച്ചക്കറികളാണ്.

വെണ്ടയ്ക്ക, പയര്‍, പാവയ്ക്ക, വഴുതനങ്ങ, നേന്ത്രക്കായ, പൂവന്‍ പഴം , ക്യാരറ്റ്, ബീറ്റ്‌റൂട്ട്, കുമ്പളങ്ങ, തുടങ്ങി ഇഞ്ചിയും കറിവേപ്പിലയും വരെയുണ്ട് ഗള്‍ഫിലേയ്ക്ക് പറന്ന പച്ചക്കറികളുടെ ലിസ്റ്റില്‍ .മസ്‌ക്കറ്റ്, കുവൈറ്റ്, ഷാര്‍ജ, തുടങ്ങിയ എല്ലാ ഗള്‍ഫ് നാടുകളിലും പച്ചക്കറികള്‍ എത്തുന്നുണ്ടെങ്കിലും അബുദാബി, ദുബായ്, എന്നിവിടങ്ങളിലാണ് പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെയുള്ളത്.മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രത്യേക കാര്‍ഗോ വിമാനങ്ങള്‍ ഒന്നും നെടുമ്പാശ്ശേരിയില്‍ നിന്നും ഇത്തവണ പോയില്ല. സാധാരണ യാത്രാ വിമാനങ്ങളിലെ കാര്‍ഗോ വഴിയാണ് പച്ചക്കറി കയറ്റുമതി ചെയ്തത്.

Top