നടപടി പിന്‍വലിച്ചു; ഒമര്‍ അബ്ദുള്ളയ്ക്ക് മോചനം, എട്ട് മാസത്തെ വീട്ടു തടങ്കലിന് വിട

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ കരുതല്‍ തടങ്കലിലാക്കപ്പെട്ട ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയ്ക്ക് മോചനം. എട്ട് മാസത്തെ വീട്ടു തടങ്കലിന് ശേഷമാണ് മുന്‍ മുഖ്യമന്ത്രിക്ക് മോചനം ലഭിക്കുന്നത്

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റികയും ചെയ്തതിന് പിന്നാലെയാണ് ഒമര്‍ അബ്ദുള്ളയടക്കം നിരവധിപേരെ വീട്ടുതടങ്കലിലാക്കിയത്.പൊതുസുരക്ഷാ നിയമ പ്രകാരം ഒമര്‍ അബ്ദുള്ളയെ തടഞ്ഞുവെച്ച ഉത്തരവ് കശ്മീര്‍ ഭരണകൂടം ഇന്നാണ് എടുത്തുകളഞ്ഞത്.

ഒമര്‍അബ്ദുള്ളയുടെ പിതാവും കശ്മീര്‍ മുന്‍ മുഖ്യന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ ഈ മാസം 13-ന് മോചിപ്പിച്ചിരുന്നു. മറ്റൊരു മുന്‍ മുഖ്യന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്.

Top