രാസായുധത്തിന്റെ ഉപയോഗം നിരോധിച്ച് ഒമാന്‍; വികസിപ്പിച്ച് എടുക്കുകയോ ഉല്‍പാദിപ്പിക്കുകയോ ചെയ്യരുത്

ഒമാന്‍: രാസായുധത്തിന്റെ ഉപയോഗം നിരോധിച്ച് ഒമാന്‍ സുല്‍ത്താന്‍. പുതിയതിനെ വികസിപ്പിച്ച് എടുക്കാതിരിക്കുകയും നിലവിലുള്ള രാസായുധങ്ങളെ നശിപ്പിച്ചുകൊണ്ടുമുള്ള കരാര്‍ നടപ്പില്‍ വരുത്താനൊരുങ്ങുകയാണ് രാജ്യം. വിദേശകാര്യ മന്ത്രാലയമായിരിക്കും ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക.

1993 നവംബര്‍ രണ്ടിന് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഒപ്പുവെച്ച രാസായുധങ്ങള്‍ വികസിപ്പിച്ച് എടുക്കുകയോ ഉല്‍പാദിപ്പിക്കുകയോ ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.

അതേസമയം അഞ്ച് ഉത്തരവുകളാണ് സുല്‍ത്താന്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനുമായി അഫിലിയേറ്റ് ചെയ്ത് ഒമാന്‍ ക്രെഡിറ്റ് ആന്റ് ഫൈനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ രൂപവത്കരിക്കണമെന്നതാണ് ഒരു ഉത്തരവ്. ദാഖിലിയ ഗവര്‍ണറേറ്റില്‍ അല്‍ ഹജര്‍ അല്‍ ഗര്‍ബി സ്റ്റാര്‍ ലൈറ്റ്‌സ്’ പ്രകൃതി സങ്കേതം സ്ഥാപിക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

തെക്കന്‍ ബാത്തിന് ഗവര്‍ണറേറ്റില്‍ അല്‍ റുസ്താഖ് വന്യ ജീവി സേങ്കതം സ്ഥാപിക്കാനുള്ള മറ്റൊരു ഉത്തരവുമുണ്ട്. പൊതുജനങ്ങള്‍ക്ക് നിശ്ചിത ഫീസ് വാങ്ങി പ്രവേശനം അനുവദിക്കുന്നതാകും രണ്ട് പ്രകൃതി സങ്കേതങ്ങളും. ഗസറ്റില്‍ പ്രസിദ്ധീകരിച്ച് നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷമാകും രാജകീയ ഉത്തരവുകള്‍ പ്രാബല്ല്യത്തില്‍ വരുത്തുക.

Top