ടോക്കിയോ: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ഒളിമ്പിക് പ്രതീക്ഷ നിലനിർത്തി കായിക താരങ്ങളുടെ ആദ്യ സംഘം ജപ്പാനില്‍ എത്തി.ഓസ്‌ട്രേലിയയില്‍ നിന്നുള്ള സോഫ്‌റ്റ് ബോള്‍ വനിതാ ടീമാണ് മത്സരത്തിനായി ജപ്പാനിലെത്തിയത്. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ടീം എത്തിയിരിക്കുന്നത്.
ടീം അംഗങ്ങളെ കൂടാതെ 10 സപ്പോര്‍ട്ടിങ് സ്റ്റാഫ് മാത്രമാണ് സംഘത്തില്‍ ഉള്ളത്. കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ സംഘാടകര്‍ പ്രവേശനം അനുവദിച്ചിട്ടില്ല. ഒളിമ്പിക്‌സിന്‍റെ ഔദ്യോഗിക ഉദ്‌ഘാടനത്തിന് രണ്ട് ദിവസം മുമ്പാണ് ഓസിസ് ടീമിന്‍റെ ആദ്യ മത്സരം.
ഗെയിംസിന് മുമ്പ് പ്രാദേശിക ടീമുകളുമായി സൗഹൃദ മത്സരം കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജപ്പാനില്‍ എത്തിയ ഓസിസ് സംഘം. ഇത്തവണ എന്ത് വിലകൊടുത്തും ഒളിമ്പിക്‌സിന്‍റെ ഭാഗമാവുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം എത്തിയിരിക്കുന്നത്. സിഡ്‌നിയില്‍ നിന്നും ജപ്പാനിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പും ജപ്പാനില്‍ എത്തിയ ശേഷവും കൊവിഡ് പരിശോധനക്ക് സംഘം വിധേയരായിരുന്നു.