ലണ്ടൻ: ലോകത്തിലെ ഏറ്റവും പുരാതനമായ ലാറ്റിൻ ബൈബിൾ അടുത്ത വർഷം ബ്രിട്ടീഷ് ലൈബ്രറിയിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു.
1,300 വർഷത്തിനു ശേഷമാണ് കോഡക്സ് അമാറ്റിയിനസ് എന്ന ലാറ്റിൻ ബൈബിൾ ബ്രിട്ടനിൽ തിരികെ എത്തുന്നത്.
നിലവിൽ ഫ്ലോറൻസിലെ ലോറെൻഷിയൻ ലൈബ്രറിയിലാണ് ബൈബിൾ സൂക്ഷിച്ചിരിക്കുന്നത്. 2018 ഒക്ടോബർ 19 മുതൽ 2019 ഫെബ്രുവരി വരെ ബ്രിട്ടീഷ് ലൈബ്രറിയിൽ ലാറ്റിൻ ബൈബിൾ പ്രദർശിപ്പിക്കും.
ബ്രിട്ടനിന്റെ ചരിത്രം, കല, സാഹിത്യം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കുവാനാണ് പുരാതനമായ ഈ ബൈബിള്‍ കൊണ്ടുവരുന്നത്.
716-ല്‍ വെയര്‍മൗത്ത് ജാരോ ആശ്രമത്തിലെ ആശ്രമാധിപനായ സിയോള്‍ഫ്രിത്തിന്റെ നിര്‍ദ്ദേശപ്രകാരം നോര്‍ത്തംബ്രിയായിലെ വിദഗ്ദരായ സന്യാസിമാര്‍ തയാറാക്കിയതാണ് ലാറ്റിന്‍ ഭാഷയിലുള്ള ഈ സമ്പൂര്‍ണ്ണ ബൈബിള്‍.
അരമീറ്ററോളം ഉയരവും, 34കിലോഗ്രാം ഭാരവുമുള്ള ഒരു കൂറ്റന്‍ ബൈബിളാണിത്. ഇതിന്റെ താളുകള്‍ നിര്‍മ്മിക്കുവാന്‍ വേണ്ടിമാത്രം ആയിരത്തിലധികം മൃഗങ്ങളുടെ ചര്‍മ്മമാണ് ഉപയോഗിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ ഉടന്‍തന്നെ ബൈബിള്‍ ഗ്രിഗറി രണ്ടാമന്‍ പാപ്പയ്ക്ക് സമ്മാനിക്കുകയായിരുന്നു. അങ്ങനെയാണ് ബൈബിള്‍ ഇറ്റലിയിലെത്തുന്നത്.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 18-)മത്തെ നൂറ്റാണ്ടില്‍ ഈ ബൈബിള്‍ ലോറെന്‍ഷിയന്‍ ലൈബ്രറിയില്‍ എത്തിക്കുകയായിരിന്നു.
സിയോള്‍ഫ്രിത്തിന്റെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ച മൂന്ന്‍ ബൈബിളുകളില്‍ ഒന്നാണിത്. മറ്റ് രണ്ടെണ്ണങ്ങളില്‍ ഒരെണ്ണം നഷ്ടപ്പെട്ടിരിന്നു. മൂന്നാമത്തേതിന്റെ കുറച്ച് ഭാഗം ബ്രിട്ടീഷ് ലൈബ്രറിയില്‍ സൂക്ഷിക്കുന്നുണ്ട്.
ഏറ്റവും പഴക്കമുള്ള സമ്പൂര്‍ണ്ണ ലാറ്റിന്‍ ബൈബിളാണിതെന്ന് ബ്രിട്ടീഷ് ലൈബ്രറിയുടെ മധ്യകാലഘട്ട കയ്യെഴുത്ത് പ്രതികളുടെ തലവനായ ക്ലെയര്‍ ബ്രീ പറഞ്ഞു.