ഒപെക് പ്ലസ് കൂട്ടായ്മയുടെ പ്രഖ്യാപനത്തിന് പിന്നാലെ എണ്ണ വില ഉയർന്നു

ദില്ലി: ഉല്‍പ്പാദന വെട്ടിക്കുറവ് തുടരാനുളള ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം ഇന്ത്യ അടക്കമുളള ഉപഭോക്തൃ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് അപകടകരമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി.കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ആവശ്യകതയിൽ ഗണ്യമായ വീണ്ടെടുക്കലിനായി കാത്തിരിക്കാൻ തീരുമാനിച്ചതിനാൽ ഏപ്രിലിൽ വിതരണം വർദ്ധിപ്പിക്കില്ലെന്ന് ഒപെക് രാജ്യങ്ങളും സഖ്യകക്ഷികളും ചേർന്ന ഒപെക് പ്ലസ് തീരുമാനിച്ചു.

ഈ വർഷം ഇതോടെ ആകെ വിലവർധന 33 ശതമാനമായി.മെയ് മാസ ബ്രെൻറ് ക്രൂഡ് ഫ്യൂച്ചറുകൾ ഒരു ശതമാനം ഉയർന്ന് ബാരലിന് 67.44 ഡോളറിലെത്തി.

“ഏറ്റവും വലിയ അസംസ്കൃത എണ്ണ ഉപഭോഗ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, ഉൽപാദന രാജ്യങ്ങളുടെ ഇത്തരം നടപടികൾ ഉപഭോക്തൃ രാജ്യങ്ങളുടെ വീണ്ടെടുക്കലിനെ ദുർബലപ്പെടുത്താനും ഉപഭോക്താക്കളെ കൂടുതൽ വിഷമ വൃത്തത്തിലാക്കാനും ഇടയാക്കും. പെട്രോളിയം-പ്രകൃതി വാതക മന്ത്രി ധർമ്മേന്ദ്ര പ്രധാൻ  വ്യക്തമാക്കി.

Top