കടമക്കുടി കൂട്ട ആത്മഹത്യ; ശില്‍പയുടെയും നിജോയുടെയും ഫോണ്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ല

ടമക്കുടിയില്‍ ആത്മഹത്യ ചെയ്ത ശില്‍പയുടെയും നിജോയുടെയും ഫോണ്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ല. ഫോണ്‍ അണ്‍ലോക്കിംഗ് നടപടി സങ്കീര്‍ണ്ണമായതിനാലാണിത്. ഇതോടെ അങ്കമാലിയിലെ ലാബില്‍ നിന്ന് ഫോണ്‍ തിരിച്ചയച്ചു. ഇരുവരുടെയും ഫോണുകള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കാനാണ് തീരുമാനം.

ഫോണിലെ വിവരങ്ങള്‍ കേസിലെ നിര്‍ണായക തെളിവാണ്. കുടുംബത്തെ ആത്മഹത്യയിലേക്ക് എത്തിച്ച വിവരങ്ങള്‍ ഫോണിലുണ്ടാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ശില്‍പ്പയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവം നടന്നിട്ട് രണ്ട് മാസം പിന്നിടുമ്പോഴും കേസിന്റെ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

Top