ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20യില്‍ നുവാന്‍ തുഷാരയാണ് ലങ്കയുടെ ഹീറോ

കൊളംബോ: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20യില്‍ ശ്രീലങ്ക വിജയം ആഘോഷിച്ചു. 28 റണ്‍സിന്റെ വിജയത്തോടെ ലങ്കന്‍ സംഘം പരമ്പര സ്വന്തമാക്കി. അഞ്ച് വിക്കറ്റെടുത്ത നുവാന്‍ തുഷാരയാണ് ലങ്കയുടെ ഹീറോ. ഹാട്രിക് ഉള്‍പ്പടെയാണ് തുഷാരയുടെ നേട്ടം. പക്ഷേ താരം ശ്രദ്ധേയമാകുന്നത് മറ്റൊരു കാര്യം കൊണ്ടാണ്.

ദില്‍ഷന്‍ മധുഷങ്ക, ജെറാള്‍ഡ് കോട്‌സി തുടങ്ങിയവരാണ് തുഷാരയ്ക്ക് പുറമെ ഇത്തവണത്തെ ലേലത്തില്‍ മുംബൈയിലേക്ക് എത്തിയത്. ജസ്പ്രീത് ബുംറയും റൊമാരിയോ ഷെപ്പേര്‍ഡും ജെയ്‌സന്‍ ബഹ്‌റെന്‍ഡ്രോഫ് തുടങ്ങിയ പേസര്‍മാര്‍ മുംബൈ നിരയില്‍ ഇപ്പോഴെയുണ്ട്. എന്തായാലും തുഷാര മലിംഗയ്ക്ക് പിന്‍ഗാമി ആകുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റും മുംബൈ ഇന്ത്യന്‍സും.

നുവാന്‍ തുഷാരയുടെ ആക്ഷന്‍ ശ്രീലങ്കന്‍ ഇതിഹാസതാരം ലസീത് മലിംഗയുമായി സാമ്യമുള്ളതാണ്. താരത്തിന്റെ പ്രകടനത്തില്‍ സന്തോഷിക്കുന്നത് ശ്രീലങ്കന്‍ ക്രിക്കറ്റ് മാത്രമല്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം മുംബൈ ഇന്ത്യന്‍സ് കൂടിയാണ്. ഇത്തവണത്തെ താരലേലത്തില്‍ 4.2 കോടി രൂപയ്ക്കാണ് താരത്തെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

Top