nurse raped at karulai

നിലമ്പൂര്‍: കോട്ടയം സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ലൈംഗികദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കഞ്ചാവ് കടത്ത്കാരിയാക്കി !

കരുളായിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന 22കാരിയായ യുവതിയാണ് ക്രൂരമായ പീഡനങ്ങള്‍ക്കിരയായത്.

അത് സംബന്ധമായി കരുളായി വലപ്പുറം സ്വദേശി യാഷിഖും രണ്ടു സുഹൃത്തുക്കളും ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

യാഷിഖ് യുവതിയെ പ്രണയം നടിച്ച് വലയിലാക്കുകയായിരുന്നുവത്രെ. വിദേശത്ത് നഴ്‌സിങ് ജോലിക്ക് വിസ നല്‍കാമെന്നു പറഞ്ഞ് പല തവണയായി 80,000 രൂപയും സ്വന്തമാക്കുകയായിരുന്നുവെന്നാണ് പരാതി.

ഗള്‍ഫിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി നാടുകാണിയിലെ ഒരുവീട്ടില്‍ വച്ച് പാനീയത്തില്‍ ലഹരിനല്‍കി മയക്കിയാണ് മൂന്നു പേരും പീഢിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

പീഡനദൃശ്യം ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കഞ്ചാവ്കടത്തില്‍ കാരിയറാക്കുകയും ഇതിനു വിസമ്മതിച്ച യുവതിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയിരുന്നുവുമത്രെ.

ബ്ലോക്ക് പഞ്ചായത്ത് അംഗവും ജനാധിപത്യമഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും യുവതിയുമായി നിലമ്പൂര്‍ സി.ഐ ഓഫീസിലെത്തിയെങ്കിലും പോലീസുകാര്‍ പരാതി സ്വീകരിക്കാനോ കേസെടുക്കാനോ തയ്യാറാവാതെ യുവതിയെ ട്രെയിനില്‍ നാട്ടിലേക്കു കയറ്റിവിടാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

യുവതി മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരോട് പീഡനവിവരം തുറന്നു പറഞ്ഞതോടെ അവര്‍ സന്നദ്ധസംഘടനയായ കേരള മഹിളാ സമഖ്യ സൊസൈറ്റിയുമായി ബന്ധപ്പെടുകയായിരുന്നു.

മഹിളാ സമഖ്യ സൊസൈറ്റി ഇടപെടലില്‍ പിന്നീട് ഡി.ജി.പിക്കു പരാതി നല്‍കി. ഡി.ജി.പി കേസ് എ.ഡി.ജി.പി ബി.സന്ധ്യയുടെ പരിഗണനക്കുവിടുകയായിരുന്നു.

മലപ്പുറം എസ്.പിക്ക് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.

യുവതിയെ മഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ പീഢനക്കേസ് പ്രതികളെ രക്ഷിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടലും നടക്കുന്നുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Top