number of passengers and income has increased in the indian railway

indian-railway

ചെന്നൈ:യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍നേട്ടവുമായി റെയില്‍വേ.

യാത്രാനിരക്ക് കൂടുതല്‍ ഈടാക്കുന്ന സുവിധ, പ്രീമിയം തത്കാല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിഞ്ഞത് വരുമാനം കൂട്ടിയതായി ചെന്നൈ ഡിവിഷനല്‍ മാനേജര്‍ അനുപമം ശര്‍മ പറഞ്ഞു.

ടിക്കറ്റ് പരിശോധനയിലൂടെ നേടിയ വരുമാനത്തില്‍ 950 കോടി രൂപയുടെ വര്‍ധനയുണ്ടായി.

യാത്രക്കാരുടെ എണ്ണം 812.1 കോടിയില്‍നിന്ന് 815.1 കോടിയായി വര്‍ധിച്ചു. 87 പുതിയ സര്‍വീസ് ആരംഭിക്കുകയും 51 എണ്ണം സര്‍വീസ് ദീര്‍ഘിപ്പിക്കുകയും ചെയ്തു. നാല് ഹംസഫര്‍ എക്‌സ്പ്രസ്, രണ്ട് അന്ത്യോദയ തീവണ്ടികളും കഴിഞ്ഞ വര്‍ഷം ആരംഭിച്ചു.

വിവിധ തീവണ്ടികളിലായി 586 കോച്ചുകള്‍ കൂടുതലായി കൂട്ടിച്ചേര്‍ത്തു. 31,438 പ്രത്യേക തീവണ്ടിസര്‍വീസും ഉണ്ടായിരുന്നു. 350 തീവണ്ടികളുടെ വേഗം കൂട്ടുകയും 104 തീവണ്ടികള്‍ സൂപ്പര്‍ഫാസ്റ്റായി മാറ്റുകയും ചെയ്തു. 34 എല്‍.എച്ച്.ബി. തീവണ്ടികള്‍ എല്‍.എച്ച്.ബി. കോച്ചുകളാക്കി മാറ്റി.

കഴിഞ്ഞ വര്‍ഷം 34,000 ബയോ ശൗചാലയങ്ങള്‍ സ്ഥാപിച്ചു.1313 സ്റ്റേഷനുകളില്‍ എല്‍.ഇ.ഡി.ലൈറ്റുകള്‍ സ്ഥാപിച്ചു. 100 സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം എര്‍പ്പെടുത്തി.

2855 കിലോമീറ്റര്‍ പുതിയ പാതകള്‍ സര്‍വീസിനായി തിരഞ്ഞെടുത്തു. വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ മീറ്റര്‍ഗേജുകളും ബ്രോഡ്‌ഗേജാക്കി മാറ്റി. 2013 കിലോമീറ്റര്‍ പാത വൈദ്യുതീകരിച്ചു.

1503 ആളില്ലാത്ത ലെവല്‍ ക്രോസിങ്ങുകള്‍ ഇല്ലാതാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1306 റോഡ് ഓവര്‍ ബ്രിഡ്ജുകള്‍ സ്ഥാപിച്ചു. 750 പാലങ്ങള്‍ നവീകരിച്ചു.

Top