കൊൽക്കത്ത : പ്രശസ്ത ആണവ ഗവേഷകനും മുന്‍ ആറ്റോമിക് എനര്‍ജി കമ്മീഷൻ ചെയര്‍മാനുമായ പത്മശ്രീ ഡോ. ശേഖര്‍ ബസു കോവിഡ് ബാധിച്ച് മരിച്ചു. 68 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വ്യാഴാഴ്ച വെളുപ്പിന് 4.50ഓടെയായിരുന്നു മരണം. വൃക്കസംബന്ധമായ തകരാറുകളും ഡോ. ബസുവിനുണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറായ ബസു രാജ്യത്തിന്റെ ആണവോര്‍ജ പരിപാടിക്ക് വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.
2014-ൽ ഡോ. ബസുവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയായ ഐ.എൻ.എസ്. അരിഹന്തിനായി സങ്കീർണമായ റിയാക്ടറുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളിലും ഇദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്.