തെറ്റിദ്ധാരണയുടെ പേരില്‍ വിമാനത്താവളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് സംഘത്തെ തടഞ്ഞു

സില്‍ചാര്‍: അസാം പുറത്തു വിട്ട ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ പ്രചാരണവുമായെത്തിയവരാണെന്ന് തെറ്റിധരിച്ച് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് സംഘത്തെ അസം വിമാനത്താവളത്തില്‍ തടഞ്ഞു നിര്‍ത്തി.

പൊലീസും വിമാനത്താവള അധികൃതരും ചേര്‍ന്ന് എട്ടംഗ സംഘത്തെയാണ് തടഞ്ഞത്. ചില ഉദ്യോഗസ്ഥര്‍ ഈ സംഘത്തിലുണ്ടായിരുന്നവരോട് അസഭ്യം പറഞ്ഞതായും തൃണമൂല്‍ നേതാവ് ഡെറക് ഒബ്രിയാന്‍ വ്യക്തമാക്കി. എംപിയായ സുകേന്ദു റോയിയെയാണ് ഉദ്യോഗസ്ഥര്‍ അസഭ്യം പറഞ്ഞത്.

tmc-delegation.mp4.Sub_.01

ഇതിനുപുറമെ, ഒരു വനിത എംപിയെ കൈയ്യേറ്റം ചെയ്തതായും അദ്ദേഹം ആരോപിച്ചു. സംഭവത്തെ കുറിച്ച് സൂപ്പര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണോയെന്നാണ് ഒബ്രിയാന്‍ ചോദിച്ചത്. എന്നാല്‍, സംസ്ഥാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെന്നും ആളുകള്‍ കൂട്ടംകൂടുന്നത് വിലക്കിയിട്ടുണ്ടെന്നുമാണ് വിമാനത്താവള അധികൃതര്‍ പറഞ്ഞത്.

Top