വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയര്‍ താരം നൊവാക് ജോക്കോവിച്ചിന്. ഇന്ന് നടന്ന ഫൈനലില്‍ ഇറ്റലിയുടെ മത്തിയോ ബെരെറ്റിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോക്കോയുടെ കിരീടനേട്ടം.

മത്സരം മൂന്നു മണിക്കൂറും 23 മിനിറ്റും നീണ്ടു നിന്നു. താരത്തിന്റെ ആറാം വിംബിള്‍ഡണ്‍ കിരീടവും 20ാം ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണിത്. ഇതോടെ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം ട്രോഫികളെന്ന റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പം ജോക്കോവിച്ചുമെത്തി.

ബരാറ്റിനിയെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു ജോക്കോവിച്ചിന്റെ കിരീടധാരണം. ഒന്നാം സെറ്റ് കൈവിട്ട ശേഷമായിരുന്നു ജോക്കോവിച്ചിന്റെ തകര്‍പ്പന്‍ തിരിച്ചടി.
സ്‌കോര്‍: 6-7, 6-4, 6-4, 6-3.

Top