അഗ്‌നിബാധയ്ക്ക് ഇരയായ നോത്രദാമിലെ പള്ളിക്ക് 785 കോടി രൂപ പ്രഖ്യാപിച്ച് വ്യവസായി

പാരീസ്: അഗ്‌നിബാധയ്ക്ക് ഇരയായ പാരീസിലെ നോത്രദാമിലെ ക്രൈസ്തവ ആരാധനാലയത്തിന് സഹായം പ്രഖ്യാപിച്ച് വ്യവസായി രംഗത്ത്. അന്താരാഷ്ട്ര ആഡംബര ഗ്രൂപ്പായ കെറിങിന്റെ ഉടമയായ ഫ്രാങ്കോയിസ് ഹെന്റി പിനോള്‍ട്ടാണ് 785 കോടി രൂപ സംഭാവന പ്രഖ്യാപിച്ചിരിക്കുന്ന്ത്.

നോത്രദാമിലെ പള്ളി കത്തിപ്പോയ പള്ളി പുനര്‍ നിര്‍മ്മിക്കാന്‍ ജനങ്ങളില്‍ നിന്ന് പണം പിരിക്കാനാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പിനോള്‍ട്ട് തന്റെയും പിതാവിന്റെയും ഭാഗത്ത് നിന്ന് നിന്ന് 10 മില്യണ്‍ യൂറോ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഏതാണ്ട് 785 കോടി രൂപ വരുമിത്

നോത്രദാം പള്ളിയില്‍ ഇന്നലെയാണ് അഗ്‌നിബാധയുണ്ടായത്. പള്ളിയുടെ മേല്‍ക്കൂര പൂര്‍ണ്ണമായി കത്തി നശിച്ച നിലയിലാണ്. 850 വര്‍ഷം പഴക്കമുള്ള പള്ളി മരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Top