കേന്ദ്ര സര്‍ക്കാരിന്റെ ആദായ നികുതി വകുപ്പ് റെയ്ഡിനെ പരിഹസിച്ച് തപ്‌സി പന്നു

മുംബൈ : കേന്ദ്രസര്‍ക്കാരിന്റെ ആദായ നികുതി വകുപ്പ് റെയ്ഡിനെതിരെ കടുത്ത പരിഹാസവുമായി നടി തപ്സി പന്നു.അതേസമയം കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചുകൊണ്ടുള്ള തപ്സിയുടെ ട്വിറ്ററിലെ പ്രതികരണം വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്. മൂന്ന് ദിവസത്തെ കഠിന പരിശോധനയില്‍ പാരീസിലെ തന്റെ ഇല്ലാത്ത ബംഗ്ലാവും ബംഗ്ലാവിന്റെ താക്കോലും അഞ്ചു കോടി ഇടപാടിന്റെ രസീതും ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയെന്നാണ് തപ്സി കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് തപ്‌സി ട്വീറ്റ് ചെയ്തു.

തപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും ഉടമസ്ഥതയിലുള്ള ഓഫീസുകളിലും വീടുകളിലും മാര്‍ച്ച് മൂന്നിനാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. എന്നാല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് തപ്സി പന്നുവും അനുരാഗ് കശ്യപും റെയ്ഡുകള്‍ നേരിടുന്നതെന്ന ആരോപണവും കേന്ദ്രസര്‍ക്കാര്‍ നേരിടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനായി 2013ല്‍ തപ്സി യുടെ വീട് റെയ്ഡ് ചെയ്തിരുന്നു എന്ന ആരോപണവുമായി നിര്‍മലാ സീതാരാമന്‍ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് മൂന്നാമത്തെ ട്വീറ്റിലൂടെ തപ്സി നല്‍കിയത്.

 

 

 

 

 

Top