ശബരിമല സ്ത്രീ പ്രവേശനത്തിൽ സന്തോഷമുണ്ടെന്നും എന്നാൽ തല്ക്കാലം മല ചവിട്ടാൻ ഉദ്ദേശമില്ലെന്നും അരുന്ധതി ബി. തന്റെ ഫേസ്ബുക് പോസ്റ്റിലാണ് അരുന്ധതി ഈ കാര്യം വ്യക്തമാക്കിയത്.
അരുന്ധതിയുടെ ഫേസ്‍ബുക് കുറിപ്പിന്റെ പൂർണ രൂപം:
പതിന്നാല് വയസ്സുവരെ ഭക്തയായിരുന്നു. എരുമേലിയില്‍ പോയി മാലയിട്ട് 41 ദിവസം വ്രതം നോക്കി 5 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്.
ഇപ്പോള്‍ റാന്നിയിലെ വീട്ടിലുണ്ട്. മല കയറാന്‍ ഉദ്ദേശിക്കുന്നില്ല. “അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി” എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്‍റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ല.
ഇത് കൃഷ്ണപിള്ളയുടെ കാലമല്ല. നിയമം തുല്യതയ്ക്കൊപ്പമാണ്. നാട് കത്താന്‍ സാധ്യതയുള്ള സന്ദര്‍ഭത്തില്‍ സാധാരണവിശ്വാസികളുടെ വികാരങ്ങളെ മാനിക്കുന്നത് കുറച്ചിലല്ല, മിനിമം ജാഗ്രതയാണ്.
“കണ്ഠര് മോഹനരുരുവിനും രാഹുൽ ഈശ്വരനും കയറാമെങ്കിൽ രഹാനാ ഫാത്തിമയ്ക്കും ശബരിമലയിൽ കയറാം. പക്ഷേ, അവർ അതിനു തെരഞ്ഞെടുത്ത സമയമാണ് ശരിയാകാത്തത്. നാടു കത്തിക്കാൻ ചിലർ പന്തവും കത്തിച്ച് നിൽക്കുമ്പോൾ അതിനു മുന്നിലൂടെ പെട്രോളുമായി പോകരുത്. ആ പന്തങ്ങൾ തല്ലിക്കെടുത്തിയിട്ടുമതി മറ്റെന്തും,” എന്നും അരുന്ധതി തന്റെ ഫേസ്‍ബുക് കുറിപ്പിൽ കമന്റ് ചെയ്ത ഒരാൾക്ക് മറുപടിയായി പറയുന്നുണ്ട്.