ബെംഗളൂരു : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് അനിൽ കുംബ്ലെയെ അപമാനിച്ച് പുറത്താക്കിയത് ശരിയായില്ലെന്ന് മുൻ നായകൻ രാഹുൽ ദ്രാവിഡ്.
ഇന്ത്യക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങൾ സമ്മാനിച്ച താരമാണ് കുംബ്ലെയെന്നും ,അദ്ദേഹമൊരു ഇതിഹാസ താരമാണെന്നും ബെംഗളൂരു ലിറ്ററേച്ചർ ഫെസ്റ്റിവലിനിടെ ദ്രാവിഡ് പ്രതികരിച്ചു.
കളിക്കാർ പരിശീലകരെക്കാൾ സ്വാധീനമുള്ളവരാണ്. അതിനാൽ പരിശീലകരും കളിക്കാരും തമ്മില്‍ ഭിന്നതയുണ്ടായാല്‍ പരിശീലകനാകും പുറത്താക്കപ്പെടുക. അതാണ് യഥാർഥ്യമെന്നും ദ്രാവിഡ് പറഞ്ഞു.
ഇന്ത്യയുടെ അണ്ടർ 19 പരിശീലകനെന്ന നിലയിൽ തനിക്കറിയാം, താനും ഒരു നാൾ പുറത്താക്കപ്പെടും. എന്നാൽ ഇക്കാര്യങ്ങൾ ഔചിത്യപരമായി ചെയ്യേണ്ടതാണെന്നും മുൻ നായകൻ പറഞ്ഞു.
കളിക്കുമ്പോൾ എന്താണ് വിരാട് കോഹ്ലിയെ പോലെ പെരുമാറാതിരുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്.
ടെലിവിഷനിലൂടെ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതിനാല്‍ ആരാധകര്‍ക്കുണ്ടായ തെറ്റുധാരണയാണിത്. അതിനര്‍ഥം മുന്‍കാല താരങ്ങള്‍ ആക്രമണ സ്വഭാവം ഉള്ളവരാണെന്ന് അര്‍ത്ഥമില്ലെന്നും ദ്രാവിഡ് പറഞ്ഞു.