താലിബാന്റെ ശവപ്പറമ്പായി പഞ്ച്ശീർ, അനവധി താലിബാൻകാരെ വധിച്ചു ! !

കാബൂള്‍: പഞ്ച്ശീറിലെ വടക്കന്‍ സഖ്യം താലിബാന്‍ അംഗങ്ങളെ കൊന്നൊടുക്കുന്നു. കടുത്ത പോരാട്ടത്തിനൊടുവില്‍ 41 താലിബാന്‍കാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. പഞ്ച്ശീര്‍ മലനിരകള്‍ പിടിക്കാനുള്ള താലിബാന്‍ നീക്കത്തിലാണ് ഖവാകിന് സമീപം നാഷനല്‍ റെസിസ്റ്റന്റ് ഫ്രണ്ടുമായി (എന്‍ആര്‍എഫ്) ഏറ്റുമുട്ടലുണ്ടായത്.

അന്ദരാബ് ജില്ലയിലെ ഗസ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 34 താലിബാന്‍കാരും കൊല്ലപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനിടെ നിരവധിപ്പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ”മലനിരകളില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കും, എന്നാല്‍ ഇവിടെ നിന്നു പുറത്തുപോകാന്‍ അനുവദിക്കില്ല”-നോര്‍ത്തേണ്‍ അലയന്‍സ് കമാന്‍ഡര്‍ ഹസിബ് താലിബാനുള്ള മുന്നറിയിപ്പായി പറഞ്ഞു.

യുഎസ് സൈന്യം പിന്‍മാറിയതിനു ശേഷം പഞ്ച്ശീര്‍ കീഴടക്കാനുള്ള ആദ്യ നീക്കത്തില്‍ത്തന്നെ താലിബാനു വന്‍ തിരിച്ചടിയാണ് നേരിട്ടത്. എന്‍ആര്‍എഫ് പ്രതിരോധ സേനാ അംഗങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്. നൂറുകണക്കിന് അംഗങ്ങളെയാണ് പഞ്ച്ശീര്‍ കീഴടക്കാന്‍ താലിബാന്‍ അയച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പഞ്ച്ശീറിലേക്കുള്ള വൈദ്യുതിയും ഇന്റര്‍നെറ്റും താലിബാന്‍ വിച്ഛേദിച്ചു. ഇവിടേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചിരുന്ന വഴികള്‍ താലിബാന്‍ നേരത്തേ അടച്ചിരുന്നു. എന്നാല്‍ ഒരിക്കലും കീഴടങ്ങില്ലെന്ന് പഞ്ച്ശീര്‍ മേഖലയുടെ രക്ഷാധികാരിയായ അമറുല്ല സാലിഹ് പറഞ്ഞു.

 

Top