ഉത്തരേന്ത്യയിലെ മഴക്കെടുതി; മരിച്ചവരുടെ എണ്ണം 185 കടന്നു, 97000 പേര്‍ ക്യാമ്പുകളില്‍

kuttanad flood

ന്യൂഡല്‍ഹി; ഉത്തരേന്ത്യയില്‍ മഴക്കെടുതി മൂലം മരിച്ചത് ഇരുനൂറോളം പേര്‍. ഉത്തരേന്ത്യയിലും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലുമായി 185 ഓളം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അസമില്‍ അറുപത്തി ആറും ബീഹാറില്‍ 102 പേരുമാണ് മരിച്ചത്. ബിഹാറിലെ മുസഫര്‍പൂര്‍, മധുബനി, സീതാമര്‍ഹി ജില്ലകളില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.

മഴ കനത്താല്‍ ജല നിരപ്പ് ഇനിയും ഉയരുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. 12 ജില്ലകളിലായി 72 ലക്ഷത്തോളം ജനങ്ങള്‍ ദുരിതത്തില്‍ കഴിയുകയാണ്. 20 സംഘ ദുരന്തനിവാരണ സേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. അസമില്‍ 18 ജില്ലകളിലായി 30 ലക്ഷത്തിലധികം ജനങ്ങള്‍ പ്രളയത്തില്‍ കഴിയുകയാണ്. 757 ക്യാമ്പുകളിലായി 97000 ജനങ്ങളാണ് കഴിയുന്നത്. കാസിരംഗ ദേശീയ പാര്‍ക്കില്‍ പത്ത് കണ്ടാമൃഗം അടക്കം 187 മ്യഗങ്ങള്‍ ചത്തു. ബ്രഹ്മപുത്ര നദിയിലെ ജല നിരപ്പില്‍ നേരിയ കുറവുണ്ടായി. ചിലയിടങ്ങില്‍ വെള്ളമിറങ്ങി. പ്രളയം ഒഴിവാകാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് സാഗ്ള താഴ് വരയില്‍ വെള്ളം കയറി. ഹിമാചല്‍ പ്രദേശിന്റെ ചിലയിടങ്ങളില്‍ മഴ തുടരുകയാണ്.

Top