സ്‌റ്റോക്‌ഹോം: ഈ വർഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇത്തവണത്തെ പുരസ്‌കാരം മൂന്ന് പേർ പങ്കിട്ടു. അലൈൻ ആസ്‌പെക്ട്, ജോൺ എഫ് ക്ലോസർ, ആന്റൺ സെയ്ലിംഗർ എന്നിവർക്കാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണം
കണക്കിലെടുത്താണ് പുരസ്‌കാരം.
ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ സ്വാന്റെ പേബൂവിനാണു പുരസ്‌കാരം. ജനിതക ഗവേഷണങ്ങളെ മുൻനിർത്തിയായിരുന്നു പുരസ്‌കാരം നൽകിയത്.
10 മില്യൻ സ്വീഡിഷ ്ക്രൗൺസ് (900,357 ഡോളർ) ആണ് സമ്മാനമായി ലഭിക്കുന്നത്. ഈ വർഷത്തെ രണ്ടാമത്തെ നോബൽ സമ്മാന പ്രഖ്യാപനമാണിത്. കോവിഡ് മൂലം രണ്ട് വർഷമായി നടക്കാതിരുന്ന പുരസ്‌കാര ചടങ്ങ് ഈ വർഷം ആഘോഷപൂർവം നടത്താനാണ് സംഘാടക സമിതി തീരുമാനം. കഴിഞ്ഞ വർഷം അമേരിക്കൻ ശസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആഡെം പറ്റപൗഷിയൻ എന്നിവർക്കാണ് വൈദ്യശാസ്ത്രത്തിനുള്ള അവാർഡ് ലഭിച്ചത്.