വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്

സ്റ്റോക്ക്‌ഹോം: ഇത്തവണത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ 3 ശാസ്ത്രജ്ഞര്‍ക്ക്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഹാര്‍വി ആള്‍ട്ടറും ചാള്‍സ് റൈസും, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കല്‍ ഹ്യൂട്ടനുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

ലോകജനതയെ സാരമായി ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് രോഗത്തെ പ്രതിരോധിക്കാന്‍ മൂവര്‍ സംഘത്തിന്റെ കണ്ടുപിടിത്തം സഹായകരമാണ്. രക്തത്തിലെ ഹെപ്പറ്റൈറ്റിസ് സി സിറോസിസ് ലിവര്‍ ക്യാന്‍സറുമടക്കമുള്ള ഗുരുതരരോഗങ്ങളിലേക്ക് നയിക്കുന്നതാണെന്നും ഇതിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ നാഴികക്കല്ലാകുന്ന കണ്ടെത്തലാണ് ഇതെന്നും നൊബേല്‍ സമ്മാനജൂറി വിലയിരുത്തി.

ഹാര്‍വി ആള്‍ട്ടര്‍ അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷുകാരനായ മൈക്കേല്‍ ഹ്യൂട്ടണ്‍ കാനഡയിലെ
ആല്‍ബെര്‍ട്ട സര്‍വകലാശാലയില്‍ ഗവേഷകനാണ്. ചാള്‍സ് എം. റൈസ് അമേരിക്കയിലെ റോക്കെഫെല്ലര്‍ സര്‍വകലാശാലയിലെ ഗവേഷകനാണ്.

Top