no action against vs achuthananthan in cpm central committee

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരായ റിപ്പോര്‍ട്ടിന്‍മേല്‍ സിപിഎം കേന്ദ്ര കമ്മിറ്റി നടപടി താക്കീതില്‍ ഒതുക്കി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റില്‍ ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.

കേന്ദ്രകമ്മിറ്റിയുടേത് തൃപ്തികരവും ന്യായവുമായ തീരുമാനങ്ങളാണെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോള്‍ വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഎസുമായി ബന്ധപ്പെട്ട പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നുചേര്‍ന്ന കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്മിറ്റിയില്‍ നിന്നും പുറത്തിറങ്ങിയ വി.എസിന്റെ പ്രതികരണം ഉണ്ടായത്.

സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത് ഉള്‍പ്പെടെയുള്ള അച്ചടക്ക ലംഘനങ്ങള്‍ വി.എസ്. നടത്തിയെന്നായിരുന്നു പിബി റിപ്പോര്‍ട്ട്. രാവിലെ യെച്ചൂരിയും വി.എസും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു.

Top