അന്താരാഷ്ട്ര നിലവാരമുള്ള വാഹന ടയറുകളുടെ ആവശ്യകത ചൂണ്ടിക്കാട്ടി നിതിൻ ഗഡ്‍കരി

ന്താരാഷ്ട്ര നിലവാരമുള്ള വാഹന ടയറുകളുടെ ആവശ്യകത ചൂണ്ടിക്കാട്ടി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. രാജ്യത്തെ ടയർ നിർമ്മാതാക്കൾക്കായി ഇന്ത്യൻ സർക്കാർ പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. ഇത് ടയർ പൊട്ടുന്നത് മൂലമുള്ള അപകടങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ഉറപ്പാക്കുമെന്നും ടയർ നിർമ്മാണ വ്യവസായികളുമായി ആലോചിച്ച ശേഷം സർക്കാർ ഈ മാർഗരേഖ തയ്യാറാക്കുമെന്നും അമൃത്‌സർ-ജാംനഗർ എക്‌സ്‌പ്രസ്‌വേ നിർമാണ പുരോഗതി അവലോകനം ചെയ്‍തുകൊണ്ട് നിതിൻ ഗഡ്‍കരി പറഞ്ഞു.

വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ നടപടികളാണ് സ്വീകരിച്ചുവരുന്നത്. റോഡ് സുരക്ഷ വർധിപ്പിക്കാനുള്ള ശ്രമത്തിൽ, നിതിൻ ഗഡ്‍കരി സൂചിപ്പിച്ച ടയർ നിർമ്മാണ നിലവാരമാണ് ഇതില്‍ ഏറ്റവും പുതിയ നീക്കം. അമൃത്‌സർ-ജാംനഗർ എക്‌സ്‌പ്രസ്‌വേ നിർമാണ പുരോഗതി അവലോകനം ചെയ്യവേ, മെച്ചപ്പെട്ട ഹൈവേകളിലൂടെ രാജ്യത്തുടനീളം വാഹനങ്ങളുടെ വേഗത മെച്ചപ്പെട്ടതായി കേന്ദ്രമന്ത്രി പറഞ്ഞു. പ്രകടന ആവശ്യകതയെ ചെറുക്കാൻ കഴിയുന്ന അന്താരാഷ്ട്ര നിലവാരവുമായി സമന്വയിപ്പിച്ചാണ് ടയറുകൾ നിർമ്മിക്കേണ്ടത്.

“രാജ്യത്തെ ഹൈവേകൾ മെച്ചപ്പെട്ടതിനൊപ്പം വാഹനങ്ങളുടെ വേഗതയും മെച്ചപ്പെട്ടു. അതിനാൽ ഇപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടയറുകൾ നിർമ്മിക്കേണ്ടിവരും. ടയർ പൊട്ടി അപകടം ഉണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര നിലവാരമുള്ള ടയറുകളുടെ ആവശ്യകത അനുസരിച്ച് ഞങ്ങൾ ഉടൻ മാനദണ്ഡങ്ങൾ ഉണ്ടാക്കും..” ഗഡ‍കരി വ്യക്തമാക്കി.

മെച്ചപ്പെട്ട വേഗതയിൽ വരുന്ന 32 ഹൈവേകൾ നിർമ്മിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ റോഡുകളുടെ നിർമാണം മൂലം വേഗത കൂടുമെങ്കിലും ടയറുകളുടെ ഗുണനിലവാരവും ഉയർന്നതായിരിക്കണം. കാരണം ഇപ്പോൾ ഇത്തരം 32 ഹൈവേകൾ നിർമിക്കുന്നതിനാൽ വേഗത കൂടുമെന്ന് മാത്രമല്ല, സ്വാഭാവികമായും ടയറുകളുടെ ഗുണനിലവാരവും നോക്കുമെന്നും ഗഡ്‍കരി പറഞ്ഞു.

രാജസ്ഥാനിലെ 917 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരിപ്പാത സാമ്പത്തിക ഇടനാഴിയുടെ പ്രവൃത്തി ഈ വർഷം ഒക്ടോബറോടെ പൂർത്തിയാകുമെന്ന് റോഡുകളുടെ നിർമാണത്തെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ 637 കിലോമീറ്റർ ആറുവരിപ്പാതയുള്ള സാമ്പത്തിക ഇടനാഴിയുടെ 550 കിലോമീറ്ററിൽ 93 ശതമാനവും 15,000 കോടി രൂപ ചെലവിൽ പൂർത്തിയായതായും അദ്ദേഹം പറഞ്ഞു . പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലെ 15 ജില്ലകളിലൂടെയാണ് ഈ ഇടനാഴി കടന്നുപോകുന്നത്.

Top