നീതി ആയോഗിന്റെ ആരോഗ്യ സൂചിക ;കേരളം ഒന്നാം സ്ഥാനത്ത്, രണ്ടാം സ്ഥാനം ആന്ധ്രയ്ക്ക്‌

ന്യൂഡല്‍ഹി: ആരോഗ്യപരിചരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പരിഗണിച്ച് നീതി ആയോഗ് തയ്യാറാക്കിയ ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത്. ആന്ധ്രാപ്രദേശാണ് ആരോഗ്യസൂചികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. മഹാരാഷ്ട്ര മൂന്നാം സ്ഥാനം സ്വന്തമാക്കി. മസ്തിഷ്‌ക ജ്വരം മൂലം ശിശു മരണങ്ങള്‍ ഉണ്ടായ ബിഹാറും ഉത്തര്‍ പ്രദേശുമാണ് ദേശീയ ആരോഗ്യസൂചികയുടെ റാങ്ക് പട്ടികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്.

ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതില്‍ ഹരിയാന,രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ കാര്യമായ മുന്നേറ്റം കാഴ്ചവച്ചതായി നീതി ആയോഗിന്റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ആരോഗ്യപരിപാലനരംഗത്തെ സൗകര്യങ്ങള്‍ 23 വിഭാഗങ്ങളായി തിരിച്ചാണ് സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണപ്രദേശങ്ങളുടേയും പട്ടിക തയ്യാറാക്കിയത്.

ആരോഗ്യപരിപാലനരംഗത്ത് കേരളം, തമിഴ്‌നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 2016-17,2017-18 എന്നീ രണ്ട് വര്‍ഷങ്ങളിലെ ആരോഗ്യരംഗത്തെ നിലവാരവും സൗകര്യങ്ങളും പരിഗണിച്ചാണ് ദേശീയ ആരോഗ്യസൂചിക തയ്യാറാക്കിയത്.

Top