Nirbhaya case convict Vinay Sharma attempts suicide in Tihar jail

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി തിഹാര്‍ ജയിലില്‍ ആതമഹത്യക്കു ശ്രമിച്ചു. കേസിലെ മൂന്നാം പ്രതി വിനയ് ശര്‍മയാണ് ആത്മഹത്യക്കു ശ്രമിച്ചത്.

ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിട്ടുള്ളത്. നേരത്തെ കേസിലെ മറ്റൊരു പ്രതി രാം സിംഗ് നേരത്തെ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു.

ഗുളികകള്‍ അമിതഡോസില്‍ കഴിച്ച ശേഷം ഇയാള്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജയിലില്‍ നിന്നു കുളിക്കാന്‍ നല്‍കുന്ന ടവല്‍ ഉപയോഗിച്ചാണ് തൂങ്ങിയത്. ഇയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ 2012 ഡിസംബര്‍ 16നു ഓടുന്ന ബസില്‍ 23 കാരിയായ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനയ് ശര്‍മ.

കേസിലെ മറ്റൊരു പ്രതിയായിരുന്നു രാം സിംഗ്. രാം സിംഗ്, സഹോദരന്‍ മുകേഷ്, മറ്റു മൂന്നു പേര്‍ എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ജനനേന്ദ്രിയം തകര്‍ക്കുകയും ആന്തരികാവയവങ്ങള്‍ കുത്തി പുറത്തിടുകയും ചെയ്തിരുന്നു. രണ്ടാഴ്ച ആശുപത്രിയില്‍ കഴിഞ്ഞ ശേഷം സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.

സംഭവത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രതികള്‍ പിടിയിലായിരുന്നു. വിചാരണ നടന്നു കൊണ്ടിരിക്കെയാണ് പ്രതി രാം സിംഗ് തൂങ്ങി മരിച്ചത്.

Top