എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പത്തൊന്‍പതുകാരന് വധശിക്ഷ

CHILD-RAPE

ചണ്ഡിഗഡ്: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പത്തൊന്‍പതുകാരന് ഹരിയാന കോടതി വധശിക്ഷ വിധിച്ചു.

6 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കിയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി നരേഷ് കുമാര്‍ ശിക്ഷ വിധിച്ചത്.

ജൂണ്‍ 9 ന് ബാവല്‍ നഗരത്തിലാണു സംഭവം നടന്നത്. വാടകവീട്ടില്‍ കുട്ടി ഒറ്റയ്ക്കായ സമയത്തായിരുന്നു ക്രൂരത. പ്രതി, ഇതേ കെട്ടിടത്തിലെ ഒരു മുറിയിലായിരുന്നു താമസം. തന്റെ മുറിയിലേക്കു കുട്ടിയെ വിളിച്ചു കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി മൃതദേഹം അലമാരയില്‍ ഒളിപ്പിക്കുകയായിരുന്നു.

ഡല്‍ഹിയിലെ നിര്‍ഭയകേസിനു സമാനമായ, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത് എന്നതിനാലാണു പരമാവധി ശിക്ഷയെന്നു ജഡ്ജി പറഞ്ഞു.

Top