ആശങ്കയ്ക്ക് വിരാമം; നെയ്മര്‍ കോപ്പ അമേരിക്ക കളിക്കും

പീഡന പരാതി ആരോപിക്കപ്പെട്ട ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഇത്തവണത്തെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കളിക്കുമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് റൊജേറിയോ കാര്‍ലോസാണ് നെയ്മര്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് അറിയിച്ചത്.

നെയ്മര്‍ തന്നെ ഹോട്ടല്‍ മുറിയില്‍ വിളിച്ച് വരുകത്തി പീഡിപ്പിച്ചു എന്ന് ആരോപിച്ച് ബസീലിയന്‍ യുവതിയാണ് രംഗത്ത് എത്തിയത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണങ്ങളെ നെയ്മര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ നെയ്മറുടെ പിതാവ് രംഗത്ത് വന്നു. മകനെ ബ്ലാക്ക് മെയില്‍ ചെയ്യാനുളള നീക്കമാണിതെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് ആരോപണമെന്നും പിതാവ് പറഞ്ഞു. നെയ്മറുടെ ഭാഗത്തു നിന്നും അങ്ങനെ ഒരു കാര്യവും ഉണ്ടായിട്ടില്ലെന്നും പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യം എന്നും നെയ്മറുടെ പിതാവ് പറഞ്ഞു.

എന്നാല്‍ പീഡന പരാതി ഉയര്‍ന്നപ്പോള്‍ നെയ്മറിനെ പൂര്‍ണമായി വിശ്വസിക്കുന്നുവെന്നും വിവാദങ്ങള്‍ താരത്തിന്റെ പ്രകടനത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നുമായിരുന്നു ടീം മാനേജ്‌മെന്റ് പ്രതികരിച്ചത്.നെയ്മറിന് പിന്തുണയുമായി സഹതാരം ഫെര്‍ണാന്റിന്യോയും രംഗത്തെത്തിയിരുന്നു.

ആരോപണങ്ങള്‍ നേരിടുന്ന താരത്തിന് ടീമംഗങ്ങളുടെയും സ്റ്റാഫിന്റെയും പിന്തുണയുണ്ട്. കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ പരിശീലനത്തിലാണ് ഞങ്ങളിപ്പോള്‍. നെയ്മര്‍ ടീമിലെ നിര്‍ണായക താരമാണെന്നും അദേഹത്തിന്റെ ആത്മവീര്യം തകര്‍ക്കുന്ന കാര്യങ്ങള്‍ ടീമിനെയും ബാധിക്കുമെന്നും ഫെര്‍ണാണ്ടീന്യോ പറഞ്ഞു.

Top