Neymar’s assets, including yacht and jet, frozen in Brazil in tax evasion ruling

സാവോപോളോ: ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മറിന്റെ സ്വത്തുക്കള്‍ ബ്രസീലിയന്‍ കോടതി മരവിപ്പിച്ചു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിനെത്തുടര്‍ന്നാണ് കോടതി ഈ നടപടി സ്വീകരിച്ചത്. താരത്തിന്റെ ജെറ്റ് വിമാനം, ഉല്ലാസ ബോട്ട് എന്നിവയുള്‍പ്പടെ 50 മില്യണ്‍ ഡോളറിന്റെ സ്വത്തുക്കള്‍ ഇതില്‍പ്പെടും.

201113 കാലയളവില്‍ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസില്‍ കളിക്കുമ്പോള്‍ നെയ്മര്‍ 16 മില്യണ്‍ ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. അദ്ദേഹത്തിന്റെ പിതാവും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ നെയ്മര്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പാടെ നിഷേധിച്ചിരിക്കുകയാണ്.

നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നികുതി കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തുകയും നെയ്മര്‍ അടയ്ക്കുന്ന പക്ഷം കേസ് അവസാനിക്കുമെന്നും അല്ലെങ്കില്‍ അദ്ദേഹം ജയിലിലേക്ക് പോകേണ്ടി വരുമെന്നും ബ്രസീലിയന്‍ ഫെഡറല്‍ ടാക്‌സ് ഏജന്‍സി ഓഡിറ്റര്‍ ലഗാരോ ജംഗ് മാര്‍ട്ടിന്‍സ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 2ന് നെയ്മറിനേയും പിതാവിനേയും മുന്‍ ബാഴ്‌സലോണ പ്രസിഡന്റിനേയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. തെറ്റായി ഒന്നും തന്നെ നടന്നിട്ടില്ലെന്ന വാദം തന്നെയാണ് അന്നും നെയ്മര്‍ കോടതിയില്‍ ബോധിപ്പിച്ചത്.

Top