തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ്

newzeland

തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും അയര്‍ലന്‍ഡിനെ തറപറ്റിച്ച് ന്യൂസിലാന്‍ഡ്. അയര്‍ലന്‍ഡിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ റെക്കോര്‍ഡ് നേട്ടം കുറിച്ച ശേഷം ന്യൂസിലാഡ് വനിതകള്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഏകദിനത്തിലും കൂറ്റന്‍ വിജയം രേഖപ്പെടുത്തുകയായിരുന്നു.

അയര്‍ലന്‍ഡിനെതിരെ 306 റണ്‍സിന്റെ വിജയമാണ് ന്യൂസിലാന്‍ഡ് നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാഡ് 49.5 ഓവറില്‍ 418 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ അയര്‍ലണ്ടിന്റെ ഇന്നിംഗ്‌സ് 35.3 ഓവറില്‍ 112 റണ്‍സില്‍ അവസാനിച്ചു.

സോഫി ഡിവൈന്‍ (108) ശതകം നേടിയപ്പോള്‍ മാഡി ഗ്രീന്‍(50), ആമി സാത്തേര്‍ത് വൈറ്റ്(48), ബെര്‍ണാഡൈന്‍ ബെസുഡെന്‍ഹൗട്ട്(43), അന്ന പെറ്റേര്‍സണ്‍(46) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ന്യൂസിലാന്‍ഡ് 418 റണ്‍സിലേക്ക് എത്തിയത്. രണ്ട് വീതം വിക്കറ്റുമായി ലീ തഹാഹു, ഹോളി ഹഡല്‍സ്റ്റണ്‍, അമേലിയ കെര്‍, അന്ന പെറ്റേര്‍സണ്‍ എന്നിവര്‍ ന്യൂസിലാന്‍ഡിനായി ബൗളിംഗില്‍ തിളങ്ങി.

അയര്‍ലന്‍ഡിനു വേണ്ടി ലാറ മാരിറ്റ്‌സ് നാല് വിക്കറ്റും എമി കീനേലി, കാറ മുറേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 3 റണ്‍സുമായി ലോറ ഡിലേനിയാണ് അയര്‍ലന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍ ആയത്. സെസിലിയ ജോയ്‌സ്(26), ഷൗന കവനാഗ്(18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

Top