അമേരിക്കയില്‍ നിന്ന് ‘ഇസ്രയേല്‍ മോഡല്‍’ പിന്തുണ വേണം: പുതിയ ആവശ്യവുമായി സെലെന്‍സ്‌കി

റഷ്യയുമായുള്ള ഭാവിയിലെ ഏതൊരു സമാധാന കരാറിനും സുസ്ഥിരമായ അമേരിക്കന്‍ സൈനിക, സാമ്പത്തിക, രാഷ്ട്രീയ പിന്തുണ ഉണ്ടായിരിക്കണമെന്ന് സെലെന്‍സ്‌കി തന്റെ ആവശ്യം ഉന്നയിച്ചു

അമേരിക്കയില്‍ നിന്ന് ‘ഇസ്രയേല്‍ മോഡല്‍’ പിന്തുണ വേണം: പുതിയ ആവശ്യവുമായി സെലെന്‍സ്‌കി
അമേരിക്കയില്‍ നിന്ന് ‘ഇസ്രയേല്‍ മോഡല്‍’ പിന്തുണ വേണം: പുതിയ ആവശ്യവുമായി സെലെന്‍സ്‌കി

യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ നിരവധി പ്രധാന നിര്‍ദ്ദേശങ്ങള്‍ എല്ലാം തന്നെ യുക്രെയ്‌നും യുക്രെയ്‌നെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളും നിരസിച്ചതിനെ തുടര്‍ന്ന് ട്രംപ് ഏറെ നിരാശനായിരുന്നു. ഇതിനിടെ ഇസ്രയേലുമായുള്ള അമേരിക്കന്‍ ബന്ധത്തിന്റെ മാതൃകയില്‍ അമേരിക്ക ദീര്‍ഘകാല സുരക്ഷാ സഹായം യുക്രെയ്‌ന് നല്‍കണമെന്നാണ് സെലെന്‍സ്‌കിയുടെ ആവശ്യം.

കഴിഞ്ഞയാഴ്ച ഫ്രാന്‍സില്‍ നടന്ന ചര്‍ച്ചകളില്‍ യുക്രെയ്‌നും റഷ്യയും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള കരട് കരാര്‍ അമേരിക്ക അവതരിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന ഒരു തുടര്‍ യോഗത്തില്‍ – സെലെന്‍സ്‌കി പ്രധാന അമേരിക്കന്‍ നിര്‍ദ്ദേശങ്ങള്‍ പരസ്യമായി നിരസിച്ചതിനെത്തുടര്‍ന്ന് അവസാന നിമിഷം ചര്‍ച്ച അലസിപ്പിരിഞ്ഞു. ഈ യോഗത്തില്‍ യുക്രേനിയന്‍ ഉദ്യോഗസ്ഥരും അവരുടെ നാറ്റോ യൂറോപ്യന്‍ എതിരാളികളും ഒരു എതിര്‍ നിര്‍ദ്ദേശം അവതരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട് .

Donald Trump

Also Read: ‘വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധം’; വീണ്ടും ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി ഖ്വാജ ആസിഫ്

അതേസമയം, റഷ്യയുമായുള്ള ഭാവിയിലെ ഏതൊരു സമാധാന കരാറിനും സുസ്ഥിരമായ അമേരിക്കന്‍ സൈനിക, സാമ്പത്തിക, രാഷ്ട്രീയ പിന്തുണ ഉണ്ടായിരിക്കണമെന്ന് സെലെന്‍സ്‌കി തന്റെ ആവശ്യം ഉന്നയിച്ചു. ലണ്ടനില്‍ നടന്ന ചര്‍ച്ചകള്‍ അമേരിക്കയില്‍ നിന്നുള്ള സുരക്ഷാ ഗ്യാരണ്ടികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇസ്രയേലിന് നല്‍കിയതുപോലെ തങ്ങള്‍ക്കും അത്തരത്തിലുള്ള പിന്തുണ അമേരിക്കയില്‍ നന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് സെലെന്‍സ്‌കി പറയുന്നു.

ജോ ബൈഡന്‍ പ്രസിഡന്റായിരുന്ന കാലത്താണ് യുക്രെയ്നിനുള്ള പിന്തുണയുടെ ‘ ഇസ്രയേല്‍ മാതൃക’ യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യമായി ഉയര്‍ന്നുവന്നത്, യുക്രെയ്‌ന് നാറ്റോ അംഗത്വം നല്‍കാനുള്ള സാധ്യത കുറവാണെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥര്‍ അംഗീകരിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു ഇത്. കൂട്ടായ സുരക്ഷാ ഗ്യാരണ്ടികള്‍ക്ക് പകരമായി, പാശ്ചാത്യ ആയുധങ്ങളുടെ ദീര്‍ഘകാല, തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കാനുള്ള വഴികള്‍ അവര്‍ അന്വേഷിച്ചു.

Zelensky

Also Read: ധാതുക്കളുടെ കയറ്റുമതി ചൈന തടഞ്ഞു, ആഴക്കടലില്‍ ‘ബദല്‍’ തേടി അമേരിക്ക

സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തന്റെ ‘ അവസാന ഓഫര്‍ ‘ സ്വീകരിക്കാന്‍ ട്രംപ് സെലെന്‍സ്‌കിയെ പ്രേരിപ്പിക്കുന്നതിനിടെയാണ് തങ്ങള്‍ക്ക് ഇസ്രയേല്‍ മാതൃകയിലുള്ള പിന്തുണ സെലെന്‍സ്‌കി അമേരിക്കയില്‍ നിന്നും ആവശ്യപ്പെടുന്നത്. നിലവില്‍ സംഘര്‍ഷം മരവിപ്പിക്കുന്നതും ക്രിമിയയെ റഷ്യന്‍ പ്രദേശമായി അംഗീകരിക്കുന്നതും അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ വ്യവസ്ഥയെ സെലെന്‍സ്‌കി ശക്തമായി നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ”ക്രിമിയ റഷ്യയ്ക്കൊപ്പം നില്‍ക്കും” എന്നാണ് ട്രംപ് പ്രസ്താവിച്ചത്. ‘ഒരു വെടിയുണ്ട പോലും പൊട്ടാതെ റഷ്യയ്ക്ക് കൈമാറിയ” ഉപദ്വീപ് തിരിച്ചുപിടിക്കാന്‍ യുക്രെയ്‌ന് ഒരിക്കലും മതിയായ ആയുധങ്ങളോ സൈനികശക്തിയോ ഉണ്ടാകില്ലെന്ന് അദ്ദേഹം വാദിച്ചു. യുക്രെയ്‌നില്‍ പാശ്ചാത്യ പിന്തുണയുള്ള അട്ടിമറിയെത്തുടര്‍ന്ന് നടന്ന ഒരു റഫറണ്ടത്തിന് ശേഷം 2014 ല്‍ ക്രിമിയ ഔദ്യോഗികമായി റഷ്യന്‍ ഫെഡറേഷനില്‍ ചേര്‍ന്നിരുന്നു.

Emmanuel Macron/ Keir Starmer

Also Read: ‘ഒരാളുടെ വേദന മറ്റുള്ളവരിലും അനുഭവപ്പെടും’; ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ മധ്യസ്ഥരാകാമെന്ന് ഇറാന്‍

എന്നാല്‍ എത്രയും പെട്ടെന്ന് ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍, അമേരിക്ക മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് പിന്‍മാറുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ട്രംപിന്റെ സമാധാന സംരംഭങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള സന്നദ്ധത റഷ്യ നിരന്തരം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, പ്രതിസന്ധിക്ക് ശാശ്വതമായ ഒരു പരിഹാരം തേടണമെന്ന് റഷ്യന്‍ നേതൃത്വം ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്.

Share Email
Top