ഡിജിറ്റില്‍ പൊളിറ്റിക്‌സും, ഡിജിറ്റില്‍ ഡെമോക്രസിയും ലോകം ഭരിക്കുമ്പോള്‍ ..!

ഒരുകാലത്ത് വിവരങ്ങളുടെ ഒരു കലവറ മാത്രമായിരുന്ന ഇന്റർനെറ്റ്, രാഷ്ട്രീയ ഇടപെടലിനുള്ള ഏറ്റവും ശക്തമായ മേഖലയായി ഇന്ന് പരിണമിച്ചു. അവിടെ ആഖ്യാനങ്ങൾ തത്സമയം സൃഷ്ടിക്കപ്പെടുകയും, മത്സരങ്ങൾ നടക്കുകയും, താൽപര്യങ്ങൾ പുനർനിർമ്മിക്കുകയും ചെയ്യപ്പെടുന്നു.

ഡിജിറ്റില്‍ പൊളിറ്റിക്‌സും, ഡിജിറ്റില്‍ ഡെമോക്രസിയും ലോകം ഭരിക്കുമ്പോള്‍ ..!
ഡിജിറ്റില്‍ പൊളിറ്റിക്‌സും, ഡിജിറ്റില്‍ ഡെമോക്രസിയും ലോകം ഭരിക്കുമ്പോള്‍ ..!

യിരക്കണക്കിന് മൈലുകള്‍ അകലെ, മറ്റൊരു ഭൂഖണ്ഡത്തില്‍ നിന്നുകൊണ്ട്,, ഒരു രാജ്യത്തിന്റെ രാഷ്ട്രീയ പാര്‍ട്ടികളുമായി നേരിട്ട് യാതൊരു ബന്ധമില്ലാതെ ഇരിക്കുന്ന ചുരുക്കം ചില ആളുകള്‍ക്ക്, ഒരു വിപ്ലവത്തില്‍, അല്ലെങ്കില്‍ ഒരു രാഷ്ട്രീയ അരക്ഷിതാവസ്ഥയില്‍ കാര്യമായ സ്വാധീനം ചെലുത്താനും, അതുവെച്ച് സംസ്ഥാന ആഖ്യാനങ്ങളെ വെല്ലുവിളിക്കാനും, ജനങ്ങളുടെ അഭിപ്രായങ്ങളെയും, കാഴ്ച്ചപാടുകളെയും സ്വാധീനിക്കാനും സാധിക്കുമെന്ന് പറഞ്ഞാലോ.. ജനാധിപത്യം വരെ ഡിജിറ്റലായികൊണ്ടിരിക്കുന്ന കാലത്തേക്കാണ് ഇന്ന് ലോകത്തിന്റെ പോക്ക്.

പൊതുജന ധാരണ രൂപപ്പെടുത്താനും, അവരുടെ ചിന്താ?ഗതികളെ തന്നെ മാറ്റിമറിക്കാനും ഇന്ന് സോഷ്യല്‍ മീഡിയ അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ സാധിക്കും. സ്വന്തം അഭിപ്രായങ്ങള്‍ തല്‍ക്ഷണം ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കാനും വിയോജിപ്പുകള്‍ സൃഷ്ടിക്കാനും, രാഷ്ട്രീയ വ്യവഹാരങ്ങള്‍ മാറ്റാനും, അവര്‍ക്ക് പിന്തുണ വര്‍ധിപ്പിക്കാനും, സാധിക്കുന്നത് അന്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിടുന്ന വെല്ലുവിളികളാണെന്ന് പറയാം.

Also Read:  അമേരിക്കന്‍ താല്പര്യങ്ങള്‍ ആഫ്രിക്കയില്‍ നടപ്പില്ല, ചൈനയെ കൂട്ട്പിടിച്ച് കെനിയ

അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ജൂലൈയില്‍ ബംഗ്ലാദേശില്‍ നടന്ന പ്രക്ഷോഭം. വിവിധ സ്വതന്ത്ര ഡിജിറ്റല്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് രാജ്യത്തെ കാര്യങ്ങള്‍ വിശകലനം ചെയ്യുകയും, സര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിക്കുകയും, പൊതു സംഭാഷണങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു, രാജ്യത്ത് കാലുകുത്താതെ തന്നെ ഇതെല്ലാം ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നുള്ളതാണ് എടുത്ത് പറയേണ്ടത്. ഇതെല്ലാം കത്തി നില്‍ക്കുന്ന പ്രക്ഷോഭകരില്‍ ഇന്ധനം നിറക്കുകയും അവര്‍ കൂടുതല്‍ പ്രക്ഷുഭ്തമാവുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

ഇതാണ് ഡിജിറ്റലൈസേഷന്റെ ശക്തി. ഒരുകാലത്ത് വിവരങ്ങളുടെ ഒരു കലവറ മാത്രമായിരുന്ന ഇന്റര്‍നെറ്റ്, രാഷ്ട്രീയ ഇടപെടലിനുള്ള ഏറ്റവും ശക്തമായ മേഖലയായി ഇന്ന് പരിണമിച്ചു. അവിടെ ആഖ്യാനങ്ങള്‍ തത്സമയം സൃഷ്ടിക്കപ്പെടുകയും, മത്സരങ്ങള്‍ നടക്കുകയും, താല്‍പര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്യപ്പെടുന്നു. രാഷ്ട്രീയം വരെ ഡീജിറ്റലൈസേഷനിലേക്ക് മാറുമ്പോള്‍ അത് ഗുണത്തേക്കാളെറെ ദോഷമാണ് ചെയ്യുക. സാഹചര്യവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികള്‍ മറ്റൊരിടത്ത് നിന്ന് ആ പ്രശ്‌നത്തെ കുറിച്ച് പരസ്യമായി തുടങ്ങുന്ന ചര്‍ച്ചകള്‍ പലരെയും സ്വാധീനിക്കും. ഇത് ആ പ്രശ്‌നത്തിന്റെ ശരിക്കുമുള്ള മുഖം തന്നെ മാറ്റി മറിക്കും.

പരമ്പരാഗത രീതികള്‍ക്കും നയങ്ങള്‍ക്കും ഈ പുതിയ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ പ്രയാസമാണ്. ഓഫ്ലൈന്‍ ഔട്ട്‌റീച്ച്, ലൈവ് റാലികള്‍ പോലുള്ള പരമ്പരാഗത തന്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഡിജിറ്റല്‍ പൊളിറ്റിക്ക്‌സില്‍ സ്ഥാനം നഷ്ടപ്പെടുന്നു. മറുവശത്ത്, യഥാര്‍ത്ഥ റാലികള്‍ക്ക് പുറമേ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ സ്വാധീനം നേടുകയും പൊതുജനങ്ങളുമായി കൂടുതല്‍ വിജയകരമായി ഇടപഴകുകയും ചെയ്യുന്നു. സമീപ വര്‍ഷങ്ങളില്‍, നിരവധി അനുബന്ധ രാഷ്ട്രീയ പാര്‍ട്ടികള്‍, സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍, ജനാധിപത്യ പരിഷ്‌കാരങ്ങള്‍, എന്നിവയ്ക്ക് അനുകൂലമായി ജനങ്ങളെ അണിനിരത്താന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

Digital

പക്ഷെ, ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ബംഗ്ലാദേശില്‍ ചില വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആവശ്യം സമരം ചെയ്ത് നേടിയെടുത്ത്. ഇതിലെല്ലാം ഡിജിറ്റല്‍ പൊളിറ്റിക്ക്‌സിന് വലിയ പ്രധാന്യമാണുള്ളത്. ഡിജിറ്റല്‍ തലമുറയുടെ ഭാഷയില്‍ അവര്‍ രാഷ്ട്രീയം പറഞ്ഞു ഡിജിറ്റല്‍ ഇടങ്ങളില്‍ നിന്നുകൊണ്ട് സമരം നയിക്കാനും, സമരത്തിന് ആഹ്വാനം ചെയ്യാനും, വിദ്യാര്‍ത്ഥി കൂട്ടയ്മകള്‍ തയ്യാറാകുന്നതിലൂടെ ആളുകളെ ഒന്നിപ്പിക്കാനും അവര്‍ക്ക് സാധിക്കുന്നു. തെരുവിലിറങ്ങുന്ന പഴയ രാഷ്ട്രീയത്തിന്റെ മൂല്യം ഇല്ലാതായി എന്നല്ല ഇതിനര്‍ത്ഥം. പുതിയ യുവ രാഷ്ട്രീയ നേതാക്കളുടെ ഓണ്‍ലൈന്‍ സാന്നിധ്യം ബംഗ്ലാദേശിന്റെ പരമ്പരാഗത രാഷ്ട്രീയ സംസ്‌കാരത്തെക്കുറിച്ചുള്ള അവരുടെ അറിവ് കുറച്ചേക്കാം.

തെരവിലിറങ്ങി, ജനങ്ങളുടെ അടുത്ത് പോയുള്ള രാഷ്ട്രീയം ഒഴിച്ച് കൂടാനാകാത്തത് തന്നെയാണ്. ദീര്‍ഘകാല രാഷ്ട്രീയ ജീവിതത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ തെരുവിലിറങ്ങുക തന്നെ വേണം. ഈ ഡിജിറ്റല്‍ പരിവര്‍ത്തനം ബംഗ്ലാദേശില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. ലോകത്തെമ്പാടും സമാനമായ പ്രസ്ഥാനങ്ങള്‍ നാം കണ്ടിട്ടുണ്ട്. അവിടെയെല്ലാം ആളുകളെ സംഘടിപ്പിക്കുന്നതില്‍ സോഷ്യല്‍ മീഡിയ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ രാഷ്ട്രീയ വിയോജിപ്പുകള്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്നതിന്റെ ഒരു ഉദാഹരണമാണ് 2010-2012 അറബ് വസന്തം പ്രതിഷേധം. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഈജിപ്തിലെയും ടുണീഷ്യയിലെയും ആക്ടിവിസ്റ്റുകളെ പ്രകടനങ്ങള്‍ ആസൂത്രണം ചെയ്യാനും, തത്സമയ വിവരങ്ങള്‍ പ്രചരിപ്പിക്കാനും, ലോകമെമ്പാടുമുള്ള പിന്തുണ സമാഹരിക്കാനും സഹായിച്ചു.

Volodymyr Zelenskyy

അടുത്തിടെ, അമേരിക്കയിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനവും ഒരു ഡിജിറ്റല്‍ ആക്ടിവിസത്തിന് സാക്ഷ്യം വഹിച്ചിരുന്നു. അവര്‍ പ്രക്ഷോഭങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു. ഡിജിറ്റല്‍ പിന്തുണ മാത്രമുള്ള രാഷ്ട്രീയ സ്ഥാനാര്‍ത്ഥികളുടെ ഉയര്‍ച്ചയാണ് ഇതിലൂടെയൊക്കെ വ്യക്തമാകുന്നത്. ഡിജിറ്റല്‍ ഇടപെടലിലൂടെ തന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭൂരിഭാഗവും നടത്തിയ യുക്രെയ്‌നിലെ നോതാവ് വൊളോഡിമിര്‍ സെലെന്‍സ്‌കി, സോഷ്യല്‍ മീഡിയയെ തന്റെ പ്രാഥമിക ഭരണ ഉപകരണമായി ഉപയോഗിക്കുന്ന എല്‍ സാല്‍വഡോറിലെ നയിബ് ബുകെലെ തുടങ്ങിയ വ്യക്തികള്‍ പരമ്പരാഗത രാഷ്ട്രീയ ഘടനകള്‍ ക്ഷയിച്ചുവരുന്നുവെന്ന് വിശ്വസിക്കുന്നവരാണ്.

അതുമാത്രമല്ല, ഫേസ്ബുക്ക് പരസ്യങ്ങള്‍, ട്വിറ്റര്‍, അടിസ്ഥാനതലത്തിലുള്ള ഓണ്‍ലൈന്‍ ആക്ടിവിസം എന്നിവ ഉപയോഗപ്പെടുത്തിയുള്ള ഒരു ഡിജിറ്റല്‍- പ്രചാരണമാണ് 2016-ല്‍ അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയത്തിന് പ്രചോദനമായ കാരണങ്ങളിലൊന്ന്. ഡിജിറ്റല്‍ ജനാധിപത്യം ശാക്തീകരിക്കപ്പെടുന്നതിനൊപ്പം തന്നെ അതിന്റെ അപകട സാധ്യതകളും വര്‍ധിക്കുകയാണ്. തെറ്റായ വിവരങ്ങള്‍, കൃത്രിമത്വം എന്നിവയെല്ലാം വ്യാപകമായി നടത്തപ്പെടാം. അതിനെതിരെ, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തം നിലനിര്‍ത്തിക്കൊണ്ട് രാജ്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഇടപെടലുകള്‍ എങ്ങനെ സംരക്ഷിക്കാമെന്ന് വ്യക്തമാക്കുന്ന ഒരു മാനദണ്ഡം യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ സേവന നിയമവും ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷനും (GDPR) സ്ഥാപിച്ചിട്ടുണ്ട്.

Also Read: പാവപ്പെട്ടവരെയും വകവരുത്തുന്ന ബിസിനസ്സ്, ട്രംപിന്റെ പോക്ക് അമേരിക്കയെ തെരുവിലിറക്കും ..!

തിരഞ്ഞെടുപ്പ് സമയത്ത് സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയാന്‍, ജര്‍മ്മനി പോലുള്ള രാജ്യങ്ങള്‍ വിദ്വേഷ പ്രസംഗത്തിനും തെറ്റായ വിവരങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കുന്നതിനുമെതിരെ കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ പൊരുത്തക്കേടുകള്‍ മനസിലാക്കാതെ നീങ്ങുന്നത് വലിയ അപകടങ്ങളിലേക്കാണ് കാര്യങ്ങളെ കൊണ്ടെത്തിക്കുക. രാഷ്ട്രീയം എന്നത് ആഹ്വാനങ്ങള്‍ മാത്രമല്ല, അത് പ്രാവര്‍ത്തികം കൂടിയായാലെ അതിനെ ജനാധിപത്യമെന്ന് വിളിക്കുന്നതില്‍ കാര്യമുള്ളു. നമ്മുടെ നാടൊക്കെ ജനാധിപത്യത്തില്‍ വേരൂന്നിയതാണ്. അതുകൊണ്ട് തന്നെ ഡിജിറ്റല്‍ പൊളിറ്റിക്‌സ് ഒന്നും ഇവിടെ അധികം വിലപ്പോകില്ല. എങ്കിലും എല്ലാ പാര്‍ട്ടികളും ഡിജിറ്റല്‍ പൊളിറ്റിക്‌സും ഫോളോ ചെയ്യുന്നവരാണ്. കാരണം ഡിജിറ്റലൈസേഷനില്‍ വേരുന്നിയ ഒരു തലമുറയെ സ്വാധീനിക്കണമെങ്കില്‍ ഇത്തരം നീക്കങ്ങള്‍ നടത്തേണ്ടത് അവരെ സംബന്ധിച്ച് അത്യാവശമാണ്..!

Share Email
Top