എല്‍.എച്ച്. യദുവിനെതിരെ ആകെ 3 കേസ്; അശ്ലീലവര്‍ത്തമാനം, ഡ്രൈവിങ് പിഴവ്

എല്‍.എച്ച്. യദുവിനെതിരെ ആകെ 3 കേസ്; അശ്ലീലവര്‍ത്തമാനം, ഡ്രൈവിങ് പിഴവ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ എല്‍.എച്ച്. യദുവിനെതിരെ നേരത്തേയുണ്ടെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറയുന്ന കേസുകള്‍ ഏതൊക്കെ. ഡ്രൈവര്‍ക്കെതിരെ 3 കേസുകളുണ്ടെന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ ആരോപണത്തിന് യദുവിന്റെ മറുപടി ആ കേസുകള്‍ തള്ളിയതാണെന്നാണ്. ആ കേസുകള്‍ ഏതൊക്കെയാണ്. ?

2017 മാര്‍ച്ചിലാണ് യദുവിനെതിരെ ആദ്യ കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. നേമം തളിയാദിച്ചപുരം റോഡില്‍വച്ച് യുവതിയെ തടഞ്ഞുനിര്‍ത്തി തന്റെ വസ്ത്രം ഊരി കാണിച്ച് അശ്ലീല വര്‍ത്തമാനം പറഞ്ഞതിനാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഈ കേസ് പിന്നീട് കോടതിയില്‍ ഒത്തുതീര്‍പ്പിലെത്തി. 2017 നവംബറിലാണ് രണ്ടാമത്തെ കേസ് റജിസ്റ്റര്‍ ചെയ്തത്. പേരൂര്‍ക്കട ഭാഗത്തുനിന്നും കുടപ്പനക്കുന്ന് ഭാഗത്തേക്ക് കെഎസ്ആര്‍ടിസി ബസ് അപകടകരമായി ഓടിച്ചതിനാണ് നേമം വെള്ളായണി സ്വദേശിയായ യദുവിനെതിരെ പൊലീസ് കേസെടുത്തത്.

പ്രൈവറ്റ് ബസിന്റെ ഡ്രൈവറായി ജോലി ചെയ്യുമ്പോള്‍ കിഴക്കേക്കോട്ട നിന്നും തമ്പാനൂര്‍ ഭാഗത്തേക്ക് ഓടിച്ച് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചതാണ് മൂന്നാമത്തെ കേസ്. ഈ സംഭവത്തില്‍ പരാതി നല്‍കിയ യുവതിക്ക് ബസിലെ സീറ്റില്‍നിന്നും തെറിച്ച് മുന്നിലെ കമ്പനിയില്‍ ചെന്ന് ഇടിച്ച് കൈയ്ക്ക് പരുക്കേറ്റിരുന്നു.

Top