ഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം ഭീകരാക്രമണമെന്ന് സംശയം. സ്‌ഫോടനത്തിന് പിന്നില്‍ ഉമര്‍ മുഹമ്മദ് ആണെന്നാണ് സൂചന. കാർ ഓടിച്ചിരുന്നത് ഉമർ ആണോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. ഉമർ ഈ കാർ താരിഖ് എന്നയാളിൽ നിന്നാണ് വാങ്ങിയതെന്നും സൂചനയുണ്ട്.
കറുത്ത മാസ്ക് ധരിച്ച ഒരാൾ ചെങ്കോട്ടയിലെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതുവരെ നാലുപേരെയാണ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.






