‘പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ ആളാണ് നേതൃത്വത്തിലേക്ക് വന്നത്’: വി ഡി സതീശന്‍

വിഎന്‍ സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും ഒക്കെ ഉണ്ടാവുന്ന പോലെ തന്നെ സുധാകരേട്ടനും പാര്‍ട്ടിയിലുണ്ടാവും

‘പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ ആളാണ് നേതൃത്വത്തിലേക്ക് വന്നത്’: വി ഡി സതീശന്‍
‘പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ ആളാണ് നേതൃത്വത്തിലേക്ക് വന്നത്’: വി ഡി സതീശന്‍

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തീരുമാനിച്ചതിന് പിന്നില്‍ പാര്‍ട്ടിയുടെ കൂട്ടായ ആലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെപിസിസി അധ്യക്ഷനെ തീരുമാനിച്ചതില്‍ സഭാ നേതൃത്വത്തിന് പങ്കില്ലായെന്നും എല്ലാവരുടെയും പ്രതിനിധിയാണ് പുതിയ അധ്യക്ഷനെന്നും വി ഡി സതീശന്‍ പറഞ്ഞു.

പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ ആളാണ് നേതൃത്വത്തിലേക്ക് വന്നത്. ഇത് ഏറ്റവും സന്തോഷകരമായ തീരുമാനമാണ്. മൂന്നാം തവണ എംഎല്‍എയായ ആളാണ് സണ്ണി ജോസഫ് അതിലുപരി ഏറ്റവും മികച്ച പാര്‍ലമെന്റേറിയനുമാണ്. പലപ്പോഴും പാര്‍ലമെന്റില്‍ പല വിഷയങ്ങളും സംസാരിക്കാന്‍ സണ്ണി ജോസഫിനെ ഏല്‍പ്പിക്കാറുണ്ട്. അങ്ങനെ പല കാരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും വിഡി സതീശന്‍ പറഞ്ഞു.

Also Read: ‘അതിരില്ലാത്ത സന്തോഷം, സണ്ണി ജോസഫ് ഒരു തിരഞ്ഞെടുപ്പ് വിദഗ്ധന്‍’: രാഹുല്‍ മാങ്കൂട്ടത്തില്‍

സുധാകരേട്ടന്‍ പാര്‍ട്ടിയുടെ മുന്‍ നിരയില്‍ തന്നെയുണ്ടാവും. വിഎന്‍ സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും ഒക്കെ ഉണ്ടാവുന്ന പോലെ തന്നെ സുധാകരേട്ടനും പാര്‍ട്ടിയിലുണ്ടാവും. മാധ്യമങ്ങള്‍ പലതും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാനും സുധാകരേട്ടനും ഇന്ന് വരെ പിണങ്ങിയിട്ടില്ലെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേ സമയം, കെപിസിസി കമ്മിറ്റിയിലെ പുതിയ പ്രഖ്യാപനം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ തുടക്കമായി കണ്ടോളൂവെന്നും അദ്ദേഹം പറഞ്ഞു.

Share Email
Top