കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരിക്കാം വരുണ്‍ ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചത്; മനേകാ ഗാന്ധി

കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരിക്കാം വരുണ്‍ ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചത്; മനേകാ ഗാന്ധി

സുല്‍ത്താന്‍പുര്‍: വരുണ്‍ ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചതില്‍ പ്രതികരിച്ച് അമ്മയും ബിജെപി സ്ഥാനാര്‍ഥിയുമായ മനേകാ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരിക്കാം സീറ്റ് നിഷേധിച്ചതെന്ന് മനേകാ ഗാന്ധി പറഞ്ഞു. മറ്റൊരു കാരണവും പ്രത്യക്ഷത്തില്‍ കാണാനില്ലെന്നും വരുണിന് സീറ്റ് നിഷേധിച്ചത് അമ്മ എന്ന നിലയില്‍ സങ്കടപ്പെടുത്തിയെന്നും മനേക പറഞ്ഞു. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

ഇത്തവണയും വരുണിനെ പിലിബിത്തില്‍ നിര്‍ത്തണമെന്ന് മണ്ഡലത്തില്‍നിന്നുതന്നെ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. പിലിബിത്തും ഇന്ത്യയുമാണ് വരുണിന്റെ കര്‍മഭൂമിയെന്നും മനേക പറഞ്ഞു. സുല്‍ത്താന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് മനേകാ ഗാന്ധി.

സമാജ്വാദി പാര്‍ട്ടിയുടെ റാം ഭുവല്‍ നിഷാദിനെതിരെയാണ് മനേക മത്സരിക്കുന്നത്. എന്നാല്‍, ഇതുവരെ വരുണ്‍ മനേകക്ക് വേണ്ടി പ്രചാരണത്തിനെത്തിയില്ലെന്നതും ശ്രദ്ധേയമാണ്. മേയ് 25നാണ് സുല്‍ത്താന്‍പുരിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19നായിരുന്നു പിലിബിത്തിലെ വോട്ടെടുപ്പ്. പിലിബിത്തില്‍ ബിജെപിക്കായി ജിതിന്‍ പ്രസാദയാണ് മത്സരിച്ചത്.

Top